Home Blog Page 239

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍

തൃശൂര്‍: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍. തൃപ്രയാറിലെ ജിംനേഷ്യത്തില്‍ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.



ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. കൂടാതെ മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500/ രൂപയും, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.

കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ വെച്ചാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.

Also Read:

ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പത്രിക സ്വീകരിച്ചു, കോടതിയിൽ പോകുമെന്ന് യുഡിഫ്

തിരുവനന്തപുരം: നേമത്ത്
രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. സ്വത്ത് വിവരങ്ങൾ മറച്ച് വെച്ചു എന്ന പരാതിയിൽ
സൂക്ഷ്മപരിശോധന തല്ക്കാലത്തേക്ക് നീട്ടിവെച്ചുവെങ്കിലും ഒടുവിൽ പത്രിക സ്വീകരിക്കുകയായിരുന്നു.കോൺഗ്രസ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ നൽകിയ പരാതിയാണ് തള്ളിയത് കർണ്ണാടകത്തിലെ സ്വത്ത് വിവരങ്ങൾ മറച്ച് വെച്ചുവെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പരാതി നൽകിയത്.നിയമപരമായി നേരിടുമെന്നും ഇടത് പക്ഷം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണന്നും ശബരീനാഥൻ പറഞ്ഞു.നേമത്ത് യു ഡി എഫ് ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുരുങ്ങുമോ കുഞ്ഞുമോന്‍, കുന്നത്തൂരെ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ നാമനിർദ്ദേശപത്രിക തള്ളാൻ സാധ്യത?

ശാസ്താംകോട്ട:നാമനിർദ്ദേശ പത്രികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുന്നത്തൂർ നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ പത്രിക തള്ളാൻ സാധ്യതയെന്ന് സൂചന.

രണ്ട് സെറ്റ് പത്രികയാണ് വരണാധികാരിയായ കുന്നത്തൂർ തഹസീൽദാർക്ക് സമർപ്പിച്ചിരുന്നത്.ഒരു സെറ്റ് പത്രികയിൽ താൻ ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടിയുടെ പ്രതിനിധിയാണെന്നും,അടുത്ത സെറ്റ് പത്രികയിൽ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയെന്നുമാണ് കുഞ്ഞുമോൻ രേഖപ്പെടുത്തിയിട്ടുള്ളത്.ഇന്ന് (ചൊവ്വ) സൂക്ഷ്മപരിശോധന നടക്കവേ പത്രികയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്തെത്തുകയായിരുന്നു.

പത്രിക തള്ളമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാവ് കെ.ജി വിജയദേവൻ പിള്ള വരണാധികാരിക്ക് പരാതി നൽകുകയും ചെയ്തു.ഒരാൾക്ക് ഒരേ സമയം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായും സ്വതന്ത്ര സ്ഥാനാർത്ഥിയായും മത്സരിക്കുന്നതിന് വേണ്ടി വ്യത്യസ്ത നാമനിർദ്ദേശ പത്രിക നൽകുന്നത് അയോഗ്യതയാണെന്നും,ആർഎസ്പി (ലെനിനിസ്റ്റ്) രജിസ്റ്റേഡ് പാർട്ടിയല്ലെന്നും പരാതിയിൽ പറയുന്നു.പരാതിയെ തുടർന്ന് തീരുമാനമെടുക്കുന്നതിനായി വരണാധികാരി പകൽ 3 വരെ ‘ഹോൾഡ്’ ചെയ്തിരിക്കയാണ്.

അതിനിടെ തങ്ങളുടെ പാർട്ടി തെരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലെന്നും ഇതിനാൽ കുഞ്ഞുമോൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് ആർഎസ്പി (ലെനിനിസ്റ്റ്) സംസ്ഥാന സെക്രട്ടറി അഡ്വ.ബലദേവും രംഗത്തെത്തി.ആവശ്യം ഉന്നയിച്ച് കുന്നത്തൂർ തഹസീൽദാർക്ക് പരാതി നൽകിയിട്ടുണ്ട്. ഭരണതലത്തിലെ ഇടപെടലിലൂടെ പത്രിക തള്ളാതെ വന്നാൽ അടിയന്തിരമായി കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി

മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി. തിരികെ ജയിലിലേയ്ക്ക് പോകുന്നതിനാണ് രണ്ടിടങ്ങളിലായി മോഷണം നടത്തിയതെന്നാണ് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെയാണ് (46) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.



ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയില്‍ അടുക്കളയില്‍ നന്നായി പണിയെടുക്കും. വിഴിഞ്ഞം, കോവളം മേഖലയടക്കം 21-ലധികം വലുതും ചെറുതുമായ മോഷണങ്ങളാണ് ദിലീപ് ഖാന്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
ആറാട്ട്
ഹാര്‍ബര്‍ റോഡില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയും കടയില്‍ സൂക്ഷിച്ചിരുന്ന ഡിവിആര്‍ കുത്തിപ്പൊളിച്ച് 5000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു. തുടര്‍ന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിലെ മേശയിലുണ്ടായിരുന്ന 4000 രൂപയും 8000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു.രണ്ട് കടകളിലും മോഷണം നടത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.

Also Read:

എന്‍റെ ഭാഗത്തും തെറ്റുണ്ട്, ഞാന്‍ ആചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ ഉദ്ദേശിച്ചത്, 20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. എന്റെ ഏറ്റവും വലിയ ആരാധകനായ വ്യക്തിയാണ് പിണറായി വിജയന്‍’- ദാസ് പി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.

also read:

കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രസംഗത്തിനിടെ കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. അതിനിടെയാണ് സദസ്സില്‍ നിന്ന് ദാസ് പി ജോര്‍ജ് സിഎമ്മേ ഒരു ചോദ്യം എന്ന് പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വിഡി സതീശൻ്റെ നാമനിർദ്ദേശ പത്രികയുടെ പരിശോധനയും നീട്ടിവെച്ചു

എറണാകുളം:പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നാമനിർദേശ
പത്രികയുടെ സൂക്ഷ്മ പരിശോധന നീട്ടിവെച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി ഇ ടി ടൈസൺ മാസ്റ്റർ നൽകിയ പരാതിയിലാണ് നടപടി. സ്വത്ത് വിവരങ്ങൾ പൂർണ്ണമല്ലന്ന പരാതിയിൽ ഇന്ന് ഉച്ചയ്ക്കു് 3 ന് ശേഷം പത്രിക പരിശോധിക്കാനായാണ് മാറ്റിവെച്ചത്.

പ്ലാച്ചിമട സമരസമിതിയാണ് വിഡി സതീശന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത്.
പറവൂരിൽ ആറാം തവണയാണ്
വിഡി സതീശൻ
ജനവിധി തേടുന്നത്

സതീശന് 1.22 കോടിയുടെ നിക്ഷേപം,24ലക്ഷം കടം

കൊച്ചി: പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കും കൂടി 1.22 കോടിയുടെ നിക്ഷേപമുണ്ടെന്ന് സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപവും സ്വര്‍ണവും ഉള്‍പ്പെടെ 53,82,286 രൂപയും ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവും ഉണ്ട്.

പണമായി പ്രതിപക്ഷ നേതാവിന്റെ കൈവശം 64,000 രൂപ. ഭാര്യയുടെ പക്കല്‍ 9000 രൂപ. സതീശന് 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വര്‍ണവുമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വര്‍ണവുമുണ്ട്. മകള്‍ ഉണ്ണിമായയുടെ പേരില്‍ 9,61,000 രൂപയുടെ കാറുണ്ട്.

വീടും സ്ഥലങ്ങളുമുള്‍പ്പെടെ 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കളുണ്ട്. പറവൂരിലെ 30 സെന്റ് സ്ഥലവും വീടും ജന്മദേശമായ നെട്ടൂരിലെ 33.5 സെന്റ് സ്ഥലവും ഉള്‍പ്പെടെയാണിത്. ഭാര്യയുടെ പേരില്‍ പൈതൃകമായി കിട്ടിയ 1,85,27,520 രൂപ മൂല്യമുള്ള സ്ഥലമുണ്ട്. 24,00635 രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യയുടെ പേരില്‍ 17,45,00 രൂപയുടെ ബാധ്യതയുണ്ട്. വിവിധ കോടതികളിലായി 18 കേസുകള്‍ സതീശന്റെ പേരില്‍ നിലവിലുണ്ട്.

മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശത്തിന് ജനം തെരുവിൽ മറുപടി പറയും,വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശത്തിൽ ജനം തെരുവിൽ മറുപടി പറയുമെന്നാണ് വി ഡി സതീശന്റെ പ്രതികരണം. ഡീൽ ആരോപണം ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്.

ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർഎസ്എസുമായി ചർച്ച നടത്തിയത് ആരാണ്? നാട് നീളെ വ്യഭിചരിക്കുന്നവരെ ന്യായീകരിക്കുന്നുവെന്ന പരാമർശത്തിൽ, മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

also read:

അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച് നടത്തി

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള ക്രമക്കേടുകളെക്കുറിച്ച് കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. അതേസമയം സിപിഎം നേതൃതം ഈക്കാര്യത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

യുപിയില്‍ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, തകർത്ത് പൊലീസ്

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ തകർത്ത് പൊലീസ്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായ പ്രതികളുടെ എണ്ണം 22 ആയി ഉയർന്നു.

ശൃംഖലയുടെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദിൽ നിന്നാണ് പിടിയിലായത്. ഒരു പെട്രോൾ പമ്പിന് സമീപം പഞ്ചർ ഒട്ടിക്കുന്ന കടയുടെ മറവിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.