കാശി-തമിഴ് സമാഗമത്തിന് ഇന്ന് തുടക്കം

വാരണാസി . ആര്യ-ദ്രാവിഡ ഭേഭ ചിന്തകൾക്ക് പ്രസക്തി ഇല്ലെന്ന പ്രഖ്യാപനവുമായി സംഘടിപ്പിയ്ക്കുന്ന കാശി-തമിഴ് സമാഗമ ത്തിന് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാരണാസിയിൽ കാശി-തമിഴ് സമാഗമം ഉദ്ഘാടനം ചെയ്യുക. . നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങൾ തമ്മിലുള്ള പൗരാണിക നാഗരിക – വിജ്ഞാനബന്ധങ്ങൾ ശക്തമായ് പുനഃസ്ഥാപിക്കുകയാണ് 30 ദിവസം നീളുന്ന പരിപാടിയുടെ ലക്ഷ്യം,

തമിഴ് – ഹിന്ദി ഭാഷകളെ അടിസ്ഥാനമാക്കി ഉണ്ടാകുന്ന വിവാദങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് സമാഗമം പ്രഖ്യാപിയ്ക്കും എന്ന് സംഘാടകർ അറിയിച്ചു. കാശി-തമിഴ് സമാഗമത്തിന്റെ ഭാഗമാകാൻ ആയിരക്കണക്കിന് ആളുകൾ അടുത്ത 30 ദിവസങ്ങളിൽ വാരണാസിയിൽ എത്തും. കാശി-തമിഴ് സമാഗമത്തിന് എത്തുന്ന തമിഴ് നാട് സ്വദേശികൾക്ക് അയോധ്യ – പ്രയാഗ് രാജ് സന്ദർശനവും ഒരുക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആണ് കാശി-തമിഴ് സമാഗമം ആചരിയ്ക്കുന്നത്.

Advertisement