എവിടെയെങ്കിലും ആരെയെങ്കിലും കൊന്ന് കുഴിച്ചിട്ടാൽ അത് ‘ദൃശ്യ’ത്തിന്റെ തലയിലെന്ന് ജീത്തു ജോസഫ്‌ ‘

കൊച്ചി: ആരെയെങ്കിലും കൊന്നു വീടിന്റെ പരിസരത്തോ ഏതെങ്കിലും കെട്ടിടത്തിലോ കുഴിച്ചിട്ടാൽ ഉടൻ പറയും ദൃശ്യം മോഡൽ കൊലപാതകമെന്ന്’. ‘ദൃശ്യം’ റിലീസ് ചെയ്യുന്നതിന് മുൻപും കേരളത്തിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട് എന്നും സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം മോഡൽ കൊലപാതകം എന്ന പദം കൊണ്ടുവന്നത് മാധ്യമങ്ങളാണ്. പണ്ടും ഇത്തരം കൊലപാതകങ്ങൾ നടന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ ‘കൂമന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.’ദൃശ്യം മോഡൽ കൊലപാതകം എന്ന് പോലീസുകാരാണോ പറയുന്നത് മീഡിയ അല്ലെ? ആരെയെങ്കിലും കൊന്നു വീടിന്റെ പരിസരത്തോ ഏതെങ്കിലും കെട്ടിടത്തിലോ കുഴിച്ചിട്ടാൽ ഉടൻ പറയും ദൃശ്യം മോഡൽ കൊലപാതകമെന്ന്. ഇത് പണ്ടും ആളുകൾ ചെയ്തിരുന്നു. കൊന്നു കഴിഞ്ഞാൽ ഒന്നെങ്കിൽ കുഴിച്ചിടണം അല്ലെങ്കിൽ കത്തിക്കണം. അല്ലാതെ എന്ത് ചെയ്യാനാണ്’

‘ഇതൊക്കെയാണ് പ്രശ്നം. എവിടെയെങ്കിലും കുഴിച്ചിട്ടാൽ ഉടൻ നമ്മുടെ തലയിലാകും. പണ്ട് യവനിക എന്ന സിനിമയിൽ ചാക്കിൽ കെട്ടി കുഴിച്ചിടുകയായിരുന്നില്ലേ. എന്ന് ഇറങ്ങിയ സിനിമയാണത്. നോർത്തിൽ ഒരു കൊലപാതകത്തിന് മുൻപ് പ്രതി ഹിന്ദി ദൃശ്യം കണ്ടതായി പൊലീസിനോട് പറഞ്ഞു. പിന്നെ മൊബൈൽ കളയുന്ന സംഭവവും ഉണ്ടായി. അത്തരം ചില ഐഡിയ കിട്ടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. സിനിമ ഇൻഫ്ലുവൻസ് ചെയ്തില്ല എന്ന് ഞാൻ പറയുന്നില്ല. അല്ലാതെ എല്ലാം ദൃശ്യം മോഡൽ ഒന്നുമല്ല’, ജീത്തു ജോസഫ് പറഞ്ഞു.അതേസമയം കൂമൻ ഈ മാസം നാലിന് റിലീസിനൊരുങ്ങുകയാണ്. ഒരു നാട്ടിൽ തുടർച്ചയായി നടക്കുന്ന മോഷണവും അതിന് പിന്നാലെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം.

Advertisement