ഇന്ത്യയെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്യും: ജോസ് ബട്‌ലർ

മെൽബൺ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരമുണ്ടാകില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ. നാളെ ഇന്ത്യ–ഇംഗ്ലണ്ട് സെമി ഫൈനൽ നടക്കാനിരിക്കെയാണ് ജോസ് ബട്‌‌‌ലർ ഇക്കാര്യം പറഞ്ഞത്.

‘‘സെമിയിൽ ഇന്ത്യയെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഇന്ത്യയും പാക്കിസ്ഥാനും ഫൈനൽ കളിക്കുന്നത് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിക്കാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യും. ഇന്ത്യ വളരെ ശക്തമായ ടീമാണ്. കുറേനാളായി ടീം സ്ഥിരത കാത്തുസൂക്ഷിക്കുന്നുണ്ട്. മികച്ച കളിക്കാരാണ് ടീമിലുള്ളത്. സൂര്യകുമാർ യാദവ് വളരെ മികച്ച ഫോമിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രഫഷനൽ മികവുള്ള ന്യൂസീലൻഡും ഭാഗ്യത്തിന്റെ അകമ്പടിയോടെ എത്തിയ അപകടകാരികളായ പാക്കിസ്ഥാനും തമ്മിൽ ഇന്ന് സെമി ഫൈനലിൽ ഏറ്റുമുട്ടുകയാണ്. ട്വന്റി20 ലോകകപ്പിന്റെ ആദ്യ സെമിഫൈനൽ ബ്ലോക്ക്ബസ്റ്റർ പോരാട്ടമാകുമെന്നാണ് വിലയിരുത്തിൽ. ഗ്രൂപ്പ് ഒന്ന് ജേതാക്കളായാണ് കിവീസിന്റെ സെമി പ്രവേശനം. ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത പരാജയത്തെത്തുടർന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം അവസാന നിമിഷം സ്വന്തമാക്കിയാണ് പാക്കിസ്ഥാന്റെ വരവ്.

Advertisement