കുത്തബ് മിനാറിലെ തുരുമ്പ് പിടിക്കാത്ത ഇരുമ്പ് തൂണിന്റെ രഹസ്യം പുറത്ത്

ന്യൂഡൽഹി: തുരുമ്പ് പിടിക്കാത്ത കുത്തബ് മിനാറിലെ ഇരുമ്പ് സ്തംഭം ഇന്ത്യക്കാർക്ക് മാത്രമല്ല വിദേശികൾക്ക് പോലും ഒരു അത്ഭുതമാണ്. 1600 വർഷത്തെ പഴക്കമുണ്ടായിട്ടും 7.12 മീറ്റർ ഉയരവും 41 സെന്റിമീറ്റർ വ്യാസവും ആറ് ടൺ ഭാരവുമുള്ള ഈ ഭീമൻ തൂണിൽ എന്തുകൊണ്ട് തുരുമ്പ് പിടിക്കുന്നില്ല എന്ന രഹസ്യം നൂറ്റാണ്ടുകൾക്കുശേഷം ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്

ഗുപ്ത സാമ്രാജ്യത്തിലുൾപ്പെട്ട ചന്ദ്രഗുപ്തൻ രണ്ടാമന്റെ ഭരണകാലത്താണ് തൂണ് സ്ഥാപിക്കപ്പെട്ടതെന്നാണ് വിശ്വാസം. തൂണിന്റെ രഹസ്യം കണ്ടുപിടിക്കാൻ പലരും ശ്രമിച്ചെങ്കിലും ഇപ്പോഴാണ് വിശ്വസനീയമായ ഒരു വിശദീകരണം പുറത്തെത്തുന്നത്.

കാൺപൂർ ഐഐടിയിലെ മെറ്റലർജിസ്റ്റായ ആർ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൂണിന്റെ രഹസ്യത്തിന് വിശ്വസനീയമായ വിശദീകരണം നൽകിയത്. ‘മെസാവിറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഒരു സംരക്ഷിത പാളി തൂണിനുണ്ടെന്നും ഇതാണ് തുരുമ്പിൽ നിന്ന് തൂണിനെ സംരക്ഷിക്കുന്നതെന്നും ഇവർ കണ്ടെത്തി. ഇരുമ്പിൽ നിന്ന് ഫോസ്ഫറസ് നീക്കം ചെയ്യാത്തതാണ് മിസാവിറ്റ് രൂപം കൊള്ളാൻ കാരണം. തുരുമ്പ് ഓക്‌സിഹൈഡ്രോക്‌സൈഡാണ്. ലോഹവും അന്തരീക്ഷവായുവും പ്രതിപ്രവർത്തിച്ച് തുരുമ്പെടുക്കുന്നതിന് മിസാവിറ്റ് തടസമാകുന്നു. പുരാതന ഇന്ത്യയിലെ ലോഹശാസ്ത്രജ്ഞരുടെ കഴിവുകളെ ഈ സ്തംഭം പ്രതിഫലിപ്പിക്കുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.

Advertisement