ഒൻപതാം നിലയിൽ ലിഫ്റ്റിനിടയിൽ കാൽ കുടുങ്ങി; ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം

ചെന്നൈ: ഹോട്ടലിലെ ലിഫ്റ്റിനിടയിൽ കാൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. ചെന്നൈ പെരമ്പൂർ സ്വദേശി അഭിഷേക് (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കായിരുന്നു ദാരുണമായ സംഭവം.

ഹോട്ടലിലെ ഒൻപതാം നിലയിലെ ജോലി പൂർത്തിയാക്കിയ ശേഷം ട്രോളിയുമായി ലിഫ്റ്റിൽ കയറുന്നതിനിടെയായിരുന്നു അപകടം. ലിഫ്റ്റിൽ കയറിയ അഭിഷേക് എട്ടാം നിലയിലേക്കുള്ള ബട്ടൺ അമർത്തി. ഇതിനിടെ ട്രോളി ലിഫ്റ്റിനിടയിൽ കുടുങ്ങുകയായിരുന്നു.

ട്രോളി കുടുങ്ങിയിട്ടും ലിഫ്റ്റ് താഴേക്ക് നീങ്ങുകയും അഭിഷേകിന്റെ കാൽ അതിനിടയിൽപ്പെട്ടുകയും ചെയ്തു. അലാറം കേട്ട് ഓടിയെത്തിയ ജവനക്കാർ അപകടം മനസിലാക്കി ഉടൻ ഫയർഫോഴ്സിൽ വിവരമറിയിച്ചു. അഗ്നിശമ സേന ഉടനെ സ്ഥലത്തെത്തിയെങ്കിലും അഭിഷേക് ലിഫ്റ്റിനിടയിൽപ്പെട്ട് മരിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

സംഭവത്തിൽ അഭിഷേകിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ലിഫ്റ്റ് ഇൻ ചാർജ് ഗോകുൽ, ചീഫ് എഞ്ചിനിയർ വിനോദ് കുമാർ, ഹോട്ടൽ മാനേജർ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisement