ചവറയില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

Advertisement

ചവറ. യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കരിത്തുറ, ബ്ലാഗത് വീട്ടില്‍ എബിന്‍, കരിത്തുറ, മനു കോട്ടേജ് അജിത് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. കരിത്തുറ സ്വദേശിയായ ബെയ്സിലിന്‍റെ പിതാവിനെ പ്രതികള്‍ വീട് കയറി ആക്രമിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് ബെയ്സിലിന്‍റെ ബന്ധുവായ ഫെബിന്‍ പോലീസില്‍ പരാതി നല്‍കി. ഈ വിരോധത്തില്‍ കഴിഞ്ഞ തിങ്കള്‍ രാത്രി 8 മണിയോട്കൂടി എ.എം.സി ജംഗ്ഷനിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഫെബിനെ പ്രതികളിലൊരാള്‍ തടഞ്ഞ് നിര്‍ത്തി ചീത്ത വിളിക്കുകയും തുടര്‍ന്ന് ബൈക്കില്‍ നിന്ന് വലിച്ചു താഴെയിടുകയുമായിരുന്നു. പ്രതികള്‍ ഇരുവരും ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതിന്‍റെ ഫലമായി യുവാവിന്‍റെ വാരിയെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചവറ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരെ പിടികൂടുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement