നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി

കൊല്ലം. സിറ്റിയിലെ ഇരവിപുരം, ഈസ്റ്റ്, ശക്തികുളങ്ങര, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി 2017 മുതല്‍ നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം താലൂക്കില്‍ മുണ്ടക്കല്‍ വില്ലേജില്‍ ഉദയമാരത്താണ്ഡപുരത്ത് റ്റി.ആര്‍.നഗര്‍ 40 പെരുമ്പള്ളി തെക്കതില്‍ എബിന്‍ പെരേര(34)യെ ആണ് കൊല്ലം ഇസ്റ്റ് പോലീസ് ആറുമാസത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്.

2017 മുതല്‍ 2022 വരെ റിപ്പോര്‍ട്ട് ചെയ്ത പതിനൊന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വധശ്രമം, നരഹത്യശ്രമം, വ്യക്തികള്‍ക്ക് നേരെയുള്ള കയ്യേറ്റം, അതിക്രമം, കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുക്കുന്ന കുറ്റങ്ങള്‍. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. ഇയാളെ കരുതല്‍ തടങ്കലിനായി ആറ് മാസത്തേക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Advertisement