ആശുപത്രിയിലേക്കെന്ന് പറഞ്ഞുപോയെന്ന് ഭര്‍ത്താവ് ,സുനില പോയത് ആണ്‍സുഹൃത്തുമായി വനത്തില്‍

Advertisement

തിരുവനന്തപുരം. വിതുരയിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയായ സുഹൃത്ത് അച്ചു പോലീസ് കസ്റ്റഡിയിൽ. വിതുര സ്വദേശിനി സുനിലയെയാണ് കൊലപ്പെടുത്തിയത്. ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാനായിരുന്നു പദ്ധതി ഇതിനായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് യുവാവിന്റെ മൊഴി.

ഇന്നലെ പുലർച്ചെ ചികിത്സയ്ക്കായി വീടു വിട്ടിറങ്ങിയതാണ് വിതുര സ്വദേശിനി ഇരുപത്തിരണ്ട്കാരിയായ സുനില . സുഹൃത്തിനൊപ്പം മെഡിക്കൽ കോളേജിലേക്ക് പോയെന്നായിരുന്നു വീട്ടിൽ പറഞ്ഞത്. പിന്നീട് യുവതി തിരിച്ചെത്തിയില്ല. ഇതിനെ തുടർന്ന് ഭർത്താവ് വിതുര പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിനിടയിലാണ് വീടിന് സമീപത്തെ വനത്തിനോട് ചേർന്ന ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇന്ന് വൈകിട്ട് സുനിലയുടെ മ്യതദേഹം കണ്ടെത്തിയത്. പോലീസിന്റെ അന്വേഷണത്തിൽ യുവതി ആൺസുഹ്യത്തിനൊപ്പം പോയതെന്ന് തെളിഞ്ഞു. തുടർന്ന് സുഹ്യത്ത് അച്ചുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുവതിയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് മൊഴി നൽകി. ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാനായിരുന്നു പദ്ധതി. കൊലയ്ക്ക് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ നീക്കം. നിലവിൽ നെടുമങ്ങാട് ഡി വൈ എസ് പി നേതൃ ത്വത്തിലാണ് കേസിന്റെ അന്വേഷണം. കസ്റ്റഡിയിലുള്ള യുവാവിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

Advertisement