മകൻറെ വരവിനായുള്ള കാത്തിരിപ്പിനൊടുവില്‍ ജീവനറ്റ ശരീരമായി കൂത്താട്ടുകുളത്തെ വീട്ടിലേക്ക് മടങ്ങിയെത്തി

Advertisement

കൂത്താട്ടുകുളം. ഓരോ വെള്ളിയാഴ്ചയും മകൻറെ വരവിനായുള്ള കാത്തിരിപ്പായിരുന്നു മാതാപിതാക്കൾക്ക് ആ പ്രതീക്ഷയാണ് ജീവനറ്റ ശരീരമായി കൂത്താട്ടുകുളത്തെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. അതുലിന്റെ അവിചാരിതമായ വിയോഗം ഒരുകുടുംബത്തെ തീരാദുഖത്തിലേക്ക് എടുത്തെറിഞ്ഞ നിലയാണ്.വിധി ചവിട്ടിത്തകര്‍ത്ത പ്രതീക്ഷകള്‍ കണ്ട് തകര്‍ന്ന കുടുംബം കിഴുകൊമ്പ് ഗ്രാമത്തെ കണ്ണീരിൽ ആഴ്ത്തി. നൂറുകണക്കിനാളുകളാണ് അതുലിന് അന്തിമോപചാരമർപ്പിക്കാൻ ഒഴുകിയെത്തിയത്.

കോളേജിൽ സംഗീത നിശ നടക്കുന്നതിനാൽ ഈയാഴ്ച എത്തില്ലെന്ന് അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ടും അതുലുമായി ഇവർ ഫോണിൽ സംസാരിച്ചു. പിന്നീടാണ് ഈ ദുരന്തം. അതുലിന്റെ വിയോഗം ഇനിയും ഉൾകൊള്ളാൻ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞിട്ടില്ല.

ഉച്ചയോടെ അതുലിന്റെ മൃതദേഹം കൂത്താട്ടുകുളത്തെ വീട്ടിലെത്തിച്ചു. വീട്ടിലെ പൊതുദർശനത്തിനുശേഷം മൂന്നരയോടെ വടകര സെൻറ് ജോൺസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിലാണ് സംസ്കാരം നടന്നത്.

Advertisement