സൈബർ അധിക്ഷേപം,അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

Advertisement

പുതുപ്പള്ളി.സൈബർ അധിക്ഷേപ പരാതിയിൽ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പുതുപ്പള്ളിയിലെത്തിയ പൂജപ്പുര പൊലീസിന്റെ മൊഴി രേഖപ്പെടുത്തൽ മൂന്ന് മണിക്കൂർ നീണ്ടു നിന്നു.
തന്റെ പേരിലൂടെ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാനാണ് ശ്രമമെന്നും ഇത് പുതുപ്പള്ളി ക്ഷമിക്കില്ലെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.

സൈബർ ഇടങ്ങളിലൂടെയും പ്രചാരണ വേദികളിലൂടെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നു എന്ന പരാതിയിലാണ് അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ വീട്ടിലെത്തിയായിരുന്നു നടപടിക്രമങ്ങൾ.
മൂന്ന് മണിയോടെ ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ മൂന്ന് മണിക്കൂർ നീണ്ടു നിന്നു.
ആരോടും വ്യക്തിവിരോധമില്ലെന്നും ഒരു ആശയത്തിനെതിരെയാണ് പ്രതികരിച്ചതെന്നും അച്ചു ഉമ്മൻ പറഞ്ഞു.
തുടരുന്ന അധിക്ഷേപങ്ങൾ ഉമ്മൻചാണ്ടിക്കെതിരാണ്, ഇത് പുതുപ്പള്ളി ക്ഷമിക്കില്ലെന്നും അച്ചു ഉമ്മന്റെ ഓർമ്മപ്പെടുത്തൽ

മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സഹയാത്രികനുമായി നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരാ‌യിരുന്നു പരാതി. പരാതിക്കു പിന്നാലെ മാപ്പ് പറഞ്ഞെങ്കിലും അധിക്ഷേപം തുടർന്നതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കി.
ബിസിനസ് കാര്യങ്ങളിലെ അധിക്ഷേപങ്ങൾക്കു അച്ചു ഉമ്മൻ മറുപടി നൽകി.

Advertisement