പിഞ്ചുബാലികയുടെ കൊലപാതകം അത്യന്തം ക്രൂരമെന്ന് വ്യക്തമാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

Advertisement

കൊച്ചി . ആലുവയിലെ പിഞ്ചുബാലികയുടെ കൊലപാതകം അത്യന്തം ക്രൂരമെന്ന് വ്യക്തമാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്.
പ്രതി കുഞ്ഞിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്നും കൊലപാതകം നടന്നത് ബലാൽസംഗത്തിനിടെയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതേസമയം പ്രതിക്കെതിരെ കൊലപാതകം, പോക്സോ, ബലാത്സംഗം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്.

അതീവ ഗൗരവതരമായ കണ്ടെത്തലുകളാണ് പോലീസ് റിമാന്‍ഡ്
റിപ്പോര്‍ട്ടില്‍ ഉള്ളത്. കുട്ടിയുടെ കൊലപാതകം നടന്നത് ബലാൽസംഗത്തിനിടെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഉപദ്രവത്തിനിടെ കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതായി ചൂണ്ടിക്കാട്ടുന്നു.
പിന്നാലെ പ്രതി കുട്ടിയുടെ വായ മൂടുകയും കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുട്ടി ധരിച്ച മേൽവസ്ത്രം ഊരി കഴുത്തിൽ കുരുക്കി മരണമുറപ്പിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരത്ത് കല്ലെടുത്ത് വച്ച ഇയാള്‍ മാലിന്യം വിതറി മൃതദേഹം മറവു ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രതി പ്രതി അസ്ഫാക് കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ഒളിവിൽ പോയേക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിലും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതിനാല്‍ പ്രതിയുടെ പശ്ചാത്തലം പരിശോധിക്കാൻ ബിഹാറിലേക്ക് പോകുന്നുണ്ട്.

Advertisement