കൊച്ചിയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയ കുടുംബത്തിലെ യുവാവ് ഹമാസ് ആക്രമണത്തിൽ മരിച്ചു

കൊച്ചി:ഏഴ് പതിറ്റാണ്ട് മുമ്പ് കൊച്ചിയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയ കുടുംബത്തിലെ യുവാവ് ഹമാസ് ആക്രമണത്തിൽ മരിച്ചു. പറവൂർ ചേന്ദമംഗലം സ്വദേശി സോയി മോറന്റെ മകളുടെ മകൻ അമിത് മോസ്താണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ കൊച്ചിൻ ജൂത സമൂഹത്തിന്റെ സെക്രട്ടറി കൂടിയാണ് യോസി മോറൻ.

നിർബന്ധിത പട്ടാള സേവനത്തിന്റെ ഭാഗമായി സേനയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു അമിത്. 1950ൽ 8 വയസ്സ് ഉള്ളപ്പോഴാണ് യോസി മോറൻ ഇസ്രായേലിലേക്ക് പോയത്. അവിടെ കാർഷിക മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. മുത്തച്ഛന്റെ ഒപ്പം അമിത് കൊച്ചിയിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

Advertisement