മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്

മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്. സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായാണ് അദ്ദേഹം തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്നത്. ഇത്തരത്തില്‍ തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാകുകയാണ് അദ്ദേഹം. സഭയുടെ പ്രാര്‍ഥനയ്ക്ക് ദൈവം നല്‍കിയ സമ്മാനമെന്നാണ് നിയമനത്തെക്കുറിച്ച് സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി വ്യക്തമാക്കിയത്.
മാര്‍ റാഫേല്‍ തട്ടില്‍ 1956ല്‍ തൃശ്ശൂരില്‍ ജനിച്ചു. ബിടിഎച്ച് റോമില്‍ നിന്നുള്ള ഡിഒസിഎല്‍ വടവാതൂരില്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ രൂപീകരണം നടന്നു. 1980-ല്‍ സ്ഥാനാരോഹണത്തിനുശേഷം അദ്ദേഹം അസി. വികാരി, അരണാട്ടുകര (1981), ഫാ. പ്രിഫെക്റ്റ്, മൈനര്‍ സെമിനാരി (1982), ക്യൂറിയയുടെ വൈസ് ചാന്‍സലര്‍ (1988), മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ (1991), ഡിബിസിഎല്‍സി ആന്‍ഡ് കാറ്റക്കിസം ഡയറക്ടര്‍ (1992-1995), ചാന്‍സലറും എപാര്‍ച്ചിയല്‍ ജഡ്ജിയും (1995-2000) മേരി മാതയുടെ ആദ്യ റെക്ടര്‍, മേജര്‍ സെമിനാരി (1998-2007) തുടങ്ങിയവയിലും 2010 മുതല്‍ തെലങ്കാനയിലെ ഷംഷാബാദ് രൂപതാധ്യക്ഷന്‍. തൃശൂര്‍ രൂപതയുടെ സഹായമെത്രാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു

Advertisement