Home Blog Page 436

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇളവു നല്‍കുന്നതില്‍ ഉള്‍പ്പെടെ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനം എടുക്കുക. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം അനുകൂല സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരമാവധി തര്‍ക്കരഹിതമായ സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും നടത്തുന്നതിനു മുന്‍ഗണന നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ആരും സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

പതിവുരീതിയില്‍ നിന്ന് ഇക്കുറി സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് നേതാക്കള്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തന്നെ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പേരുകള്‍ തെരഞ്ഞടുപ്പ് സമിതി അംഗങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പേര് സമര്‍പ്പിച്ചാല്‍ അത് പാനലാക്കി തുടര്‍ചര്‍ച്ചകളിലേക്ക് പോകാമെന്നും നേതാക്കള്‍ പറഞ്ഞു. സിറ്റിങ് സീറ്റുകളിലും സംവരണ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്ത് എത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യോഗം കര്‍ശന നിര്‍ദേശം നല്‍കി.

ഉമ്മൻചാണ്ടിയുടെ മകൾ മറിയഉമ്മൻ മല്‍സരത്തിനിറങ്ങുമോ

കോട്ടയം.ആസന്നമായ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിനിറങ്ങുമോ മരിയ ഉമ്മന്‍, സഭാ അധ്യക്ഷന്മാരെ കണ്ട് മറിയ ഉമ്മൻ സംസാരിച്ചത് ദുരൂഹമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വിവിധ ക്രൈസ്തവ സഭ അധ്യക്ഷന്മാരെ നേരിൽ കണ്ടു. തിരുവല്ലയിൽ മാർത്തോമാ സഭ ആസ്ഥാനത്തെത്തി മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി

ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു തിയഡോഷ്യസ് മെത്രാപ്പോലെത്തയെ മറിയ ഉമ്മൻ നേരിൽ കണ്ടത്. ഇന്നലെ വൈകിട്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനെയും ബിഷപ്പ് ഹൗസിൽ മറിയാ ഉമ്മൻ നേരിൽ ചെന്ന് കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് സന്ദർശനം. കഴിഞ്ഞദിവസം കുറവിലങ്ങാട് പള്ളിയിലും എത്തി വൈദികരെ കണ്ടിരുന്നു. മറിയ ഉമ്മൻ സ്ഥാനാർത്ഥി ആകണമെന്ന് വൈദികർ ആവശ്യപ്പെട്ടതായി സൂചന

വണ്ടൂരിൽ 9.4 ഗ്രാം എംഡിഎംഎ പിടികൂടി

മലപ്പുറം. വണ്ടൂരിൽ 9.4 ഗ്രാം എംഡിഎംഎ പിടികൂടി. കാരക്കാ പറമ്പ് സ്വദേശി ഖലീൽ- നെ റിമാന്റ് ചെയ്തു.ഞായറാഴ്ച രാത്രി കുറ്റിയിൽ നെല്ലിക്കുന്ന് വച്ചായിരുന്നു പൊലീസ് പരിശോധന.ഡാൻസാഫും വണ്ടൂർ പോലീസും ചേർന്നാണ് പിടികൂടിയത്.

അരയിൽ സിഗരറ്റ് കവറിനുള്ളിലാണ് MDMA സൂക്ഷിച്ചിരുന്നത്.ഖലീലിൻറെ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.വണ്ടിയിൽ നിന്ന് ലഹരി തൂക്കാനുള്ള ത്രാസ് കണ്ടെത്തി.

ശബരിമല സ്വർണ്ണകൊള്ള,SIT യ്ക്ക് ഹൈകോടതി വിമർശനം

കൊച്ചി. ശബരിമല സ്വർണ്ണകൊള്ള, SIT യ്ക്ക് ഹൈകോടതി വിമർശനം. ശബരിമല സ്വർണക്കൊള്ള കേസ്. കുറ്റപത്രം നൽകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി. ഗുരുതര വിഷയമെന്നും കോടതി. പ്രതികൾ എല്ലാവരും ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

അടുത്ത ഒരു ബെല്ലോടുകൂടി.. 100 ശതമാനം മൈനാഗപ്പള്ളിയുടെ ഗ്രാമ നാടകം അരങ്ങില്‍

ശാസ്താംകോട്ട : ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന അധ്വാനത്തിലൂടെ ഒരു നാടകം പിറവിയെടുക്കുന്നു. ആ നാടകം ആഗ്രാമത്തിൻ്റെ പരിപാവനമായ ക്ഷേത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു. പിന്നെ അടുത്ത വർഷത്തെ നാടകത്തിനുള്ള കാത്തിരിപ്പ്. എണ്‍പതുകളിലെ കഥയാകുമെന്ന് കരുതാന്‍ വരട്ടെ, കഥയിപ്പോഴാണ്
വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ രണ്ടാം ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ആണ് ഇത്തരമൊരു നാടകം അവതരിപ്പിക്കപ്പെടുന്നത്.


അരങ്ങിലും സദസ്സിലും നാട്ടുകാർ തന്നെയായിരിക്കും എന്നതാണ് ഈ നാടകത്തിൻ്റെ പ്രത്യേകത. പ്രൊഫഷണൽ നാടകങ്ങളോടെപ്പം കിട പിടിക്കുന്ന നാടകം തന്നെയാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
ഒൻപതാമത്തെ വർഷമാണ് ഇത്തരത്തിൽ ഇവിടെ നാടകം അവതരിപ്പിക്കപ്പെടുന്നത്. നാടകം അഭിനയം മാത്രമല്ല ജീവിതം കൂടിയാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം കലാകാരൻമാൻ ആണ് ഈ നാടകത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്.

ഗ്രാമംനാടകവേദിയുടെ ചന്ദനം പൂത്ത കാലത്തിൻ്റെ റിഹേഴ്സൽ ക്യാമ്പ് ‘

എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും നാടിന്റെ കയ്യൊപ്പ് ചാർത്തിയ ഗ്രാമം നാടകവേദിയുടെ ഈ വർഷത്തെ നാടകം ചന്ദനം പൂത്തകാലം ആസ്വദിക്കുവാൻ നാടും നാടോന്നാകെ ഒത്തുചേരും.പി. കെ അമ്മണൻ എന്ന നാടക പ്രതിഭയുടെ ഇരുപത്തിയേഴാമത് നാടകമാണ് ചന്ദനം പൂത്ത കാലം. രണ്ടു തലമുറകളെ നാടക പ്രവർത്തനത്തിലേക്ക് കൈപിടിച്ചാനയിച്ച ഒരു സാധാരണക്കാരൻ. സ്കൂൾ അധ്യാപകനായ ലാൽ അഞ്ചുവിളയാണ് ഈ നാടകം സംവിധാനം ചെയ്യുന്നത്.ഈ നാടകത്തിൽ പ്രൊഫഷണൽ നടീനടന്മാർ അഭിനയിക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പുതുമുഖങ്ങളായ നാട്ടുകാരായ കലാകാരന്മാർ മാത്രമാണ് ഈ നാടകത്തിൽ വേഷമിടുന്നത്. ഗാനങ്ങൾ എഴുതിയത് ഈ നാടകത്തിൽ വേഷമിടുന്ന സുഭാഷ് വൈശാഖം,മധു മാതൃഭവനംകൂടാതെ മ്യൂസിക് ഓപ്പറേറ്റർ അജിത് അഞ്ചുവിളയും ഈ കൂട്ടായ്മയിൽ ഉണ്ട് . കഥാപാത്രങ്ങളായി ബിജുപനങ്ങാട്,ലാൽ അഞ്ചു വിള, വിജോഷ് ഹക്കീം

സ്കൂൾ അധ്യാപകൻ ആയ മനാഫ്, സോനു കൃഷ്ണൻ, ശിവപ്രസാദ്, അമ്പിളി, വിജയലക്ഷ്മി, പ്രതിഭ, ശ്രീകല, സ്കൂൾ വിദ്യാർത്ഥിനികളായ ശ്രീബാല, അൻവിക തുടങ്ങിയവർ അഭിനയിക്കുന്നു. സാധാരണ ഒരു നാടകത്തിൽ ആറോ – ഏഴോ പേര് അഭിനയിക്കുമ്പോൾ ഈ നാടകത്തിൽ പതിനഞ്ചോളം പേർ അഭിനയിക്കുന്നുണ്ട്. സ്വന്തം അദ്ധ്വാനത്തിൻ്റെ ഒരു വിഹിതം മാറ്റി വച്ചാണ് ഈ കലാകാരൻമാർ നാടകം അരങ്ങിലെത്തിക്കുന്നത്.

തെക്കൻ മൈനാഗപ്പള്ളി വള്ളി വിളയിൽ (ശ്രീരംഗത്ത് വീട്ടിൽ) സൗമ്യ നിര്യാതയായി

തെക്കൻ മൈനാഗപ്പള്ളി :വള്ളി വിളയിൽ (ശ്രീരംഗത്ത് വീട്ടിൽ) റെയിൽവേ ഉദ്യോഗസ്ഥൻ ഹരിയുടെ ഭാര്യ സൗമ്യ ( 44 ) നിര്യാതയായി.അന്തി നാട് ചീങ്കല്ലേൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെയും വത്സലയുടെയും മകളാണ്. മരണാനന്തര ചടങ്ങുകൾ 28/01/ 26- രാവിലെ 11 മണിക്ക് ഭർത്തൃഗൃഹത്തിൽ
മകൾ: ശ്രുതകീർത്തി
സഹോദരൻ: അനിൽ രാജ്

ദിനകർ കോട്ടക്കുഴിക്കെതിരായ ആക്രമണം. മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണം ക്രൈം ബ്രാഞ്ചിന്

​ശാസ്താംകോട്ട: ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റും മുൻ കുന്നത്തൂർ എം.എൽ.എ കോട്ടക്കുഴി സുകുമാരന്റെ മകനുമായ ദിനകർ കോട്ടക്കുഴിയെ ആക്രമിച്ച കേസിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡി.ജി.പി ഓഫീസിലെ എ.ഡി.ജി.പി മുഖേന കൊല്ലം റൂറൽ ക്രൈം ബ്രാഞ്ചിലേക്ക് തുടർനടപടിക്കായി കൈമാറുകയായിരുന്നു.


​ലഹരി മാഫിയയ്ക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ നിലപാട് എടുത്തതിനെത്തുടർന്ന് തനിക്കെതിരെ നിരന്തരമായ വധഭീഷണിയും വംശീയ അധിക്ഷേപവും ഉണ്ടാകുന്നുവെന്ന് കാട്ടിയാണ് ദിനകർ മുഖ്യമന്ത്രിയെ സമീപിച്ചത്. കഴിഞ്ഞ ജനുവരി 5-ന് പടിഞ്ഞാറേ കല്ലട നടുവിലക്കരയിൽ വെച്ച് തന്നെ ക്രൂരമായി മർദ്ദിച്ചതായും വസ്ത്രങ്ങൾ വലിച്ചുകീറി വംശീയമായി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.
​ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു പഞ്ചായത്ത് അംഗങ്ങളും 2 സർക്കാർ ജീവനക്കാരും ഉൾപ്പെടെയുള്ള 11 പേർക്ക് അക്രമത്തിൽ പങ്കുണ്ട്. ഒരാൾക്കെതിരെ നിലവിൽ എസ്‌.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം (അട്രോസിറ്റി ആക്ട്) കേസെടുത്തിട്ടുണ്ടെങ്കിലും, സാമൂഹിക മാധ്യമങ്ങളിൽ കൂടി അപമാനിക്കുന്നതിനും അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മറ്റുള്ളവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
​സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് എത്തിയത്.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20–ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് ധ്യാനം

ശാസ്താംകോട്ട. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20–ാം ഓർമപ്പെരുന്നാളിന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്, സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫോറം, ക്രൈസ്തവ യുവജനപ്രസ്ഥാനം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധ്യാനം റവ ജോൺ ചാക്കോ കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷനായി. ‌ റവ.ഡോ.കെ തോമസ് ധ്യാനം നയിച്ചു. ചാപ്പൽ മാനേജർ ഫാ. സാമുവൽ ജോർജ്, ഫാ കോശി വൈദ്യൻ, ഫാ. എബ്രഹാം എം വർഗീസ് എന്നിവർ പ്രസംഗിച്ചു. 28ന് രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്കൂൾ രജത ജൂബിലി പൂർവവിദ്യാർഥി സംഗമം. ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാനപ്രസംഗത്തിന് നേതൃത്വം നൽകും. 10.30ന് കുർബാന: യാക്കോബ് മാർ ഏലിയാസ് മെത്രാപ്പൊലീത്ത.
29ന് രാവിലെ 7.15ന് കുർബാന ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത. 10ന് മെഗാ മെഡിക്കൽ ക്യാംപ്.

30ന് രാവിലെ 7.15ന് കുർബാന : ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. 9.30ന് ക്രിസ്തീയ സംഗീതാർച്ചന. 10.30ന് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 6ന് സന്ധ്യാനമസ്കാരം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ. തുടർന്ന് അനുസ്മരണം സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ‌്‌വ്.

31ന് രാവിലെ 8 ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോ‍ൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർഥന, ആശിർവാദം, നേർച്ചവിളമ്പ് , കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും

ശബരിമല സ്വർണക്കൊള്ള,നിയമസഭാകവാടത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ച് പ്രതിപക്ഷം

തിരുവനന്തപുരം. ശബരിമല സ്വർണക്കേസിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം സമരം സഭയ്ക്ക പുറത്തേക്ക് നീട്ടി.

സഭാകവാടത്തിൽ സത്യാഗ്രഹ സമരം നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

എംഎൽഎമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷുമാണ് സത്യഗ്രഹ സമരം നടത്തുന്നത്.

അതേസമയം സഭ  നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ അറിയിച്ചു.

രക്തസാക്ഷികള്‍ക്ക് വേണ്ടി സി പി എമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ 25 കോടിയിലേറെ പിരിച്ചു, അതിൻ്റെ കണക്ക് പിന്നീട് എവിടെയും കണ്ടില്ല: കെ കെ രമ

തിരുവനന്തപുരം. സി പി എമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി 25 കോടിയിലേറെ പിരിച്ചു, അതിൻ്റെ കണക്ക് ഒന്നും പിന്നീട് എവിടെയും കണ്ടില്ലെന്ന് കെ കെ രമ എം എല്‍ എ.
ഇതേ ചോദ്യം തന്നെയാണ് പാർട്ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചിരുന്നത്. വി കുഞ്ഞികൃഷ്ണ്ണൻ്റെ വീട്ടിലേയ്ക്ക് ഇനി ഇന്നോവ വരാതിരിക്കട്ടെ. ഒഞ്ചിയം പോലെ തന്നെ സി പി എം ശക്തികേന്ദ്രമാണ് പയ്യന്നൂരുമെന്നും കെ കെ രമ പറഞ്ഞു.

പൊതുസമൂഹത്തില്‍ നിന്ന് പിരിച്ചെടുത്ത ഫണ്ടാണെന്നും അതിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട് . ന്യായമായ സമരമാണ് പയ്യന്നൂരില്‍ നടന്നത്. സി പി എമ്മില്‍ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികള്‍ക്കു വേണ്ടി 25 കോടി രൂപ പിരിച്ചിട്ടുണ്ട്.

പക്ഷേ അതിന്റെ കണക്കൊന്നും അന്ന് കണ്ടിരുന്നില്ല. സമാനമായ വിഷയമാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചത്. കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ.

ഫണ്ട് തട്ടിപ്പ് പാര്‍ട്ടി വിഷയം മാത്രമായി തള്ളിക്കളയാന്‍ കഴിയില്ലെന്നും ഫണ്ടിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു.

പൊലീസ് ജീപ്പിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞവര്‍ക്ക് സംരക്ഷണമൊരുക്കി. ആഭ്യന്തര മന്ത്രി പദവിയില്‍ തുടരാന്‍ പിണറായി വിജയന് യാതൊരു അർഹതയുമില്ല.

ടി പി ചന്ദ്രശേഖരന്റെ അതേ സാഹചര്യമാണ് കുഞ്ഞികൃഷ്ണനും നേരിടുന്നത്. കുഞ്ഞികൃഷ്ണന്‍ പുറത്ത് പറഞ്ഞത് ഗുരുതരമായ ക്രമക്കേടാണ്. കോണ്‍ഗ്രസുകാരെ ആക്രമിച്ച വിഷയം സഭയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ല. സി പി എം പ്രതിരോധത്തിലാകുന്ന വിഷയം സഭയില്‍ കൊണ്ടുവരാന്‍ സമ്മതിക്കുന്നില്ല. സ്പീക്കര്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.