കൊട്ടാരക്കര : ഒരു കോടി 80 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്റ പുതിയ ബഹുനില മന്ദിരം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷയായി.
, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി വിദ്യ, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ
മുൻസിപ്പൽ വൈസ് ചെയർമാൻ എ ഷാജു, രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കെ മീര, ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി കെ സാജൻ കുമാർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ശോഭ,എം തോമസ്,കെ പ്രഭാകരൻ നായർ, രജിസ്ട്രേഷൻ വകുപ്പ് ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി കെ സാജൻ കുമാർ എന്നിവർ സംസാരിച്ചു
77 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിൽ വെയ്റ്റിംഗ് ഏരിയ, സബ് രജിസ്ട്രാറുടെ ഓഫീസ്, ജീവനക്കാർക്കുള്ള ഓഫീസ് സൗകര്യം, ഡൈനിംഗ് റൂം, റെക്കാർഡ് റൂം,റൈറ്റേഴ്സ് റൂം, ശുചി മുറികൾ തുടങ്ങിയവയാണ് സജ്ജമാക്കിയിട്ടുള്ളത്.
കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസിന് പുതിയ ബഹുനില മന്ദിരം തുറന്നു
സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും മഴ കൂടുതൽ ശക്തമാകാൻ സാധ്യത.
വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഇടിമിന്നൽ സാധ്യത കൂടുതലാണ്. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
കേരള തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും കടലിൽ പോകുന്നവർ കാലാവസ്ഥാ മാറ്റങ്ങൾ ശ്രദ്ധിക്കണം. മഴ പെയ്യുന്ന സമയത്ത് മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.
ചിലയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടമുണ്ടാകാനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു,നടുക്കുന്ന ദൃശ്യം
കൊല്ലം. പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു അപകടം. റോഡിനു മറുവശത്തുനിന്നും വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസില്‍ കയറാനായി അതിനുമുന്നിലൂടെ മറി കടന്നപ്പോഴാണ് അപകടം.
ബസ് ഡ്രൈവര്‍ മുന്നിലൂടെ ആളുമറി കടകക്കുന്നത് ശ്രദ്ധിച്ചില്ല. അതേ ദിശയില്‍ ഒരു കാര്‍ വരുന്നതുകൂടി കണ്ടിട്ടാവണം സ്ത്രീ ബസിനുമുന്നിലൂടെ പെട്ടെന്ന് മറി കടന്നു.
മുന്നോട്ടു നീങ്ങിയ ബസ് ഇവരെ ഇടിച്ചു വീഴ്ത്തി എങ്കിലും ചക്രങ്ങള്‍ക്ക് നടുവിലായതിനാല്‍ ഇവര്‍ ജീവാപായമുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. നടുക്കത്തോടെ ജനം നോക്കി നില്‍ക്കെ ബസ് പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. ആള്‍ അടിയില്‍ വീണ വിവരം ഡ്രൈവര്‍ അറിഞ്ഞതേയില്ല എന്നതാണ് കൗതുകം. നിര്‍ത്തിയ ബസ് മുന്നോട്ട് എടുക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ റോഡിലേക്ക് നോക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
മൂന്നു വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു
ഹരിപ്പാട്.ആലപ്പുഴ ഹരിപ്പാട് തെരുവുനായ അക്രമണം.മൂന്നു വയസ്സുകാരന്റെ വിരൽ കടിച്ചെടുത്തു.പിലാപ്പുഴ സ്വദേശി ശിവാംശതിന്റെ കയ്യിലെ വിരലാണ് നഷ്ടപ്പെട്ടത്.സിറ്റൗട്ടിൽ കയറിയാണ് നായ അക്രമിച്ചത്.ഹരിപ്പാട് പിലാപ്പുഴയിൽ ആണ് സംഭവം
വലതു കൈയുടെ ചെറുവിരൽ ആണ് നായ കടിച്ചെടുത്തത്.കളിക്കുന്നതിനിടെയാണ് കുഞ്ഞിനെ തെരുവുനായ കടിച്ചത്.കുട്ടിക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും.വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ രക്ഷപ്പെട്ടു.പേവിഷപ്രതിരോധ കുത്തിവെപ്പും കുട്ടിക്ക് നൽകി. കുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
റാന്നി ഐത്തലയിൽ ഇന്നലെ ഒഴുക്കിൽപെട്ട് കാണാതായി വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട. റാന്നി ഐത്തലയിൽ ഇന്നലെ ഒഴുക്കിൽപെട്ട് കാണാതായി വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി.കോന്നി സ്വദേശി ജോഷിൻ ബിനു, മൈലപ്ര സ്വദേശി ക്രിസ് ബിജു എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്.പമ്പയാറ്റിൽ ഇന്നലെ വൈകുന്നേരം ആണ് പത്തു അംഗ സംഘം കുളിക്കാൻ ഇറങ്ങിയത്
അതിൽ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതാകുക ആയിരുന്നു. ഐത്തല കളരിക്കൽ കടവിൽ ആണ് സംഭവം. പത്തനംതിട്ട മൗണ്ട് ബെഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് മരിച്ചവർ
പിഡിപി ചെയർമാൻ അബ്ദുനാസർ മഅ്ദനി ആശുപത്രിയിൽ
കൊച്ചി.കാലിലെ മുറിവ്,പിഡിപി ചെയർമാൻ അബ്ദുനാസർ മഅ്ദനി ആശുപത്രിയിൽ. മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോംബ് ആക്രമണത്തിൽ പരിക്കേറ്റ് മുറിച്ചുമാറ്റിയ കാലിലാണ് അണുബാധ. അഞ്ച് മാസമായി നിരന്തര ചികിത്സയുണ്ടെങ്കിലും മുറിവ് ഭേദമാകുന്നില്ല
വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് അണുവിമുക്ത അന്തരീക്ഷത്തിൽ കഴിയുകയായിരുന്നു. വിദഗ്ദ്ധ മെഡിക്കൽ സംഘത്തിൻ്റെ കീഴിൽ പരിശോധന. കുടുംബവും പാർട്ടി പ്രവർത്തകരും ആശുപത്രിയിൽ ഉണ്ട്.
ലക്ഷദ്വീപിൽ ആഴ്ചയിൽ ഒരിക്കൽ വാഹനം നിരോധിച്ച ഉത്തരവ് റമദാൻ തീരുന്നത് വരെ നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി.ലക്ഷദ്വീപിൽ ആഴ്ചയിൽ ഒരിക്കൽ വാഹനം നിരോധിച്ച ഉത്തരവ് റമദാൻ തീരുന്നത് വരെ നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഉത്തരവ് ചോദ്യംചെയ്ത് നൽകിയ ഹരജിയിലാണ്, ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.
എല്ലാ ബുധനാഴ്ചകളിലും ലക്ഷദ്വീപിൽ മോട്ടോർ വാഹനം ഓടിക്കുന്നത് നിരോധിച്ചാണ്, കലക്ടർ ഉത്തരവ് ഇറക്കിയത്. നടത്തം സൈക്ലിങ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വാഹന മലിനീകരണം കുറയ്ക്കുക എന്നതായിരുന്നു വാഹനന്നിരോധനത്തിന് ദ്വീപ് ഭരണകൂടം നൽകിയ വിശദീകരണം. എന്നാൽ, നടപടി പൊതുജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും, മോട്ടോർ വാഹനങ്ങൾ നിരോധിക്കുന്നത് പൗരന്മാരുടെ അവകാശ ലംഘനമാണെന്നുമാണ്, കൽപ്പേനി സ്വദേശിയായ അഭിഭാഷകൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഹരജി മാർച്ച് 16ന് പരിഗണിക്കാൻ മാറ്റി.
വലിയങ്ങാടിയിലെ അപകടത്തിനിടയാക്കിയത് കോർപ്പറേഷന്റെ ഗുരുതരമായ അനാസ്ഥ
കോഴിക്കോട് വലിയങ്ങാടിയിലെ അപകടത്തിനിടയാക്കിയത് കോർപ്പറേഷന്റെ ഗുരുതരമായ അനാസ്ഥ. 2024ൽ തന്നെ കാലപ്പഴക്കം കാരണം പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണ് ഇന്നലെ തകർന്നു വീണത്. കെട്ടിടം അപകടവസ്ഥയിലാണെന്ന് തൊഴിലാളികളും അറിയിച്ചിരുന്നു. ഇക്കാര്യം കോർപ്പറേഷൻ സെക്രട്ടറി സമ്മതിക്കുമ്പോഴും കെട്ടിടത്തിന് കുഴപ്പമൊന്നും ഇല്ലായിരുന്നെന്ന നിലപാടിലാണ് മേയർ.
50വർഷത്തെ പഴക്കമുണ്ട് കോഴിക്കോട് വലിയങ്ങാടിയിൽ തകർന്നു വീണ വാണിജ്യസമുച്ചയം കെട്ടിടത്തിന്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 1980 മുതൽ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നു. പിന്നീട് കടമുറികളും ഗോഡൗണും. 2024ൽ തന്നെ കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്ന് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകി. പൊളിച്ച് പുതിയ കെട്ടിടം ഉണ്ടാക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചതുമാണ്. ഡിപിആർ തയ്യാറാക്കാനുള്ള നടപടികളും തുടങ്ങി. കെട്ടിടം അപകടവസ്ഥയിൽ ആണെന്ന ബോധ്യം കോർപ്പറേഷനുണ്ടായിരുന്നുവെന്നതിന് സെക്രട്ടറിയുടെ വാക്കുകൾ തന്നെ തെളിവ്.
ലൈസൻസ് കാലാവധി ഉണ്ടെന്ന ഒറ്റക്കാരണം കൊണ്ട് അപകടവസ്ഥയിൽ ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കാൻ കടയുടമകളെ അനുവദിച്ചതും ഇതേ കോർപ്പറേഷൻ തന്നെ. സെക്രട്ടറി പറഞ്ഞ കാര്യങ്ങൾക്ക് നേർ വിപരീതമാണ് ഇക്കാര്യത്തിൽ മേയറുടെ നിലപാട്.
കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം പൊളിക്കണമെന്ന് റിപ്പോർട്ട് നൽകിയ കെട്ടിടത്തിന് കുഴപ്പമൊന്നുമില്ലായിരുന്നെന്ന് മേയർ പറയുന്നത് വീഴ്ച മറച്ചു വയ്ക്കാൻ ആണെന്ന് വ്യക്തം. കെട്ടിടത്തിന്റെ അവസ്ഥയെക്കുറിച്ച് ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ പറയുന്നത് കൂടി കേട്ടാൽ വീഴ്ചയുടെ ആഴം വ്യക്തമാകും.
ബൈറ്റ്
ഇത്രയൊക്കെയുണ്ടായിട്ടും കെട്ടിടം ഒഴിപ്പിക്കാതിരുന്ന കോർപ്പറേഷന് അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഏറ്റവും സാധാരണക്കാരായ മൂന്ന് തൊഴിലാളികളുടെ ജീവനാണ് ഈ അനാസ്ഥയ്ക്ക് കൊടുക്കേണ്ടി വന്ന വില.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി സംസ്ഥാനത്തേക്ക്
തിരുവനന്തപുരം.കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി സംസ്ഥാനത്തേക്ക്.. മാർച്ച് ആറിന് കൊച്ചിയിലെത്തുന്ന നരേന്ദ്രമോദി എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കും.. ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ ജോർജ് കുര്യനും പത്മജാ വേണുഗോപാലും പിസി ജോർജ്ജും ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.. പാലക്കാട് ശോഭാ സുരേന്ദ്രൻ പോരാട്ടത്തിന് ഇറങ്ങും..
എൽഡിഎഫിനും യുഡിഎഫിനും മുമ്പേ പ്രകടനപത്രിക പുറത്തിറക്കി പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ മുന്നിലെത്താനാണ് എൻഡിഎയുടെ ശ്രമം.. ഇതിനായാണ് മാർച്ച് ആറിനുള്ള പ്രധാനമന്ത്രിയുടെ വരവ്.. പ്രധാനമന്ത്രി എത്തും മുമ്പേ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പൂർണ്ണമായും പുറത്തുവരും.. കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കം പ്രമുഖരായ മിക്ക നേതാക്കളും ഇത്തവണ പോരാട്ടത്തിന് ഇറങ്ങും.. ജോർജ് കുര്യനോട് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.. പത്മജ വേണുഗോപാൽ തൃശ്ശൂരിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.. പിസി ജോർജ് സ്വന്തം തട്ടകമായ പൂഞ്ഞാറിൽ പോരിനിറങ്ങും.. ഹരിപ്പാടും കായംകുളം പരിഗണിച്ചെങ്കിലും ശോഭാസുരേന്ദ്രന് ഒടുവിൽ പാലക്കാട് തന്നെയാണ് നറുക്ക്..
പാലക്കാട് ശോഭാ സുരേന്ദ്രനുള്ള സ്വാധീനവും വിജയസാധ്യതയും പ്രധാന ഘടകമാണ്.. സംസ്ഥാന നേതാക്കളെല്ലാം പോരാട്ടത്തിന് ഇറങ്ങുമ്പോൾ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് ദേശീയ നേതൃതത്തിലെ 160 പ്രമുഖരാണ്.. ഇവരെല്ലാം നാളെ കേരളത്തിൽ എത്തും.. ഓരോ ലോക്സഭാ മണ്ഡലവും ഒരു യൂണിറ്റായി കണ്ട് 20 എംപിമാരാകും നിയന്ത്രിക്കുക.. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലാണ്.. രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനം ആകും എന്നാണ് സൂചന..
ഫെബ്രുവരി മാസത്തെ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ആരംഭിക്കും
സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും.
ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക.





































