അയാള്‍ ഒരു സാഡിസ്റ്റായിരുന്നു, കരയാനേ നേരമുണ്ടായിരുന്നുള്ളൂ.

Advertisement

.
മലയാളത്തിന്റെ ഇഷ്ട ഗായിക വൈക്കം വിജയലക്ഷ്മി പറയുന്നത് താന്‍ കടന്നുപോന്ന കണ്ണീര്‍വഴികളാണ് .മലയാളിയുടെ പ്രിയ ഗായികയാണ് വിജയലക്ഷ്മി, താരത്തിന്റെ തമിഴ് ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്.

ഗായികയുടെ വിവാഹവും വേര്‍പിരിയലുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വിവാഹമോചനം നേടാനുണ്ടായ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് വിജയലക്ഷ്മി.

വിവാഹബന്ധത്തില്‍ ഏറെ കഷ്ടപ്പെട്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. ഭര്‍ത്താവ് സാഡിസ്റ്റ് ആയിരുന്നെന്നും എന്ത് ചെയ്താലും നെഗറ്റീവായാണ് പറഞ്ഞിരുന്നതെന്നും ഗായിക പറയുന്നത്. കരയാന്‍ മാത്രമാണ് നേരമുണ്ടായിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. തമിഴ് നടി ഗൗതമിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഗായികയുടെ തുറന്നു പറച്ചില്‍.

കൈകൊട്ടുന്നത്, താളംപിടിക്കുന്നത് ഒന്നും ഇഷ്ടമായിരുന്നില്ല. ഇത്രസമയം കഴിഞ്ഞാല്‍ പാടാന്‍ പാടില്ല. ഒരു സാഡിസ്റ്റായിരുന്നു. കരയാനേ നേരമുണ്ടായിരുന്നുള്ളൂ. തന്റെ അച്ഛനേയും അമ്മയേയും എന്നില്‍ നിന്നും അകറ്റി. അതൊന്നും താങ്ങാന്‍ പറ്റിയിരുന്നില്ല. എന്റെ സാഹചര്യവും അവസ്ഥയും അറിഞ്ഞല്ലേ വിവാഹം കഴിച്ചതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഞാനാണ് പിരിയാമെന്ന് തീരുമാനിച്ചത്. എനിക്കെന്താണ് തോന്നുന്നത്, അതനുസരിച്ച് ചെയ്യാനാണ് അച്ഛനും അമ്മയും പറഞ്ഞത്.- വൈക്കം വിജയലക്ഷ്മി പറഞ്ഞു.

നമുക്ക് പ്രധാനം സംഗീതവും സന്തോഷവുമാണ്. ഇത്രയൊക്കെ സഹിച്ച് ജീവിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു പല്ലിന് കേടുവന്നാല്‍ ഒരളവുവരെ സഹിക്കും. വേദന തീരെ സഹിക്കാന്‍ പറ്റാതാവുമ്‌ബോള്‍ പറിച്ചുകളഞ്ഞല്ലേ പറ്റൂ. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതേണ്ട. ജീവിതം നമ്മുടെയാണല്ലോ എന്നും വിജയലക്ഷ്മി പറഞ്ഞു. 2018 ഒക്ടോബര്‍ 22നായിരുന്നു മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം.

Advertisement