ഗർഭിണിയെ ഭര്‍ത്താവ് ബസിൽ നിന്നും തള്ളിയിട്ട് കൊന്നു

Advertisement

ചെന്നൈ. ദിണ്ടിഗലിൽ ഗർഭിണിയെ ബസിൽ നിന്നും തള്ളിയിട്ട് കൊന്നു ദിണ്ടിഗൽ നത്തം സ്വദേശി വളർമതിയാണ് കൊല്ലപ്പെട്ടത്
ഭർത്താവ് പാണ്ഡ്യൻ പൊലിസ് പിടിയിൽ

ഗർഭിണിയായ ഭാര്യയെ ഓടുന്ന ബസിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. നത്തം സ്വദേശി വളർമതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പാണ്ഡ്യനെ ചാനാർപട്ടി പൊലിസ് അറസ്റ്റു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

ഇന്നലെ രാത്രിയിലാണ് സംഭവം. നത്തം ഗോപാൽപട്ടിയിൽ നിന്നും കൽവേലിപ്പട്ടിയിലെ വളർമതിയുടെ വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു രണ്ടുപേരും. ബസിൽ കയറി അൽപസമയം കഴിഞ്ഞപ്പോൾ തന്നെ മദ്യലഹരിയിലായിരുന്ന പാണ്ഡ്യൻ വളർമതിയുമായി തർക്കം ആരംഭിച്ചു. അൽപ സമയത്തിനു ശേഷം ഭാര്യയെ ഇയാൾ ബസിൽ നിന്നും ചവിട്ടി പുറത്തേയ്ക്ക് തള്ളിയിട്ടു.

ബസിൽ തിരക്ക് കുറവായതിനാൽ യാത്രക്കാർ ഇത് ശ്രദ്ധിച്ചില്ല. പിന്നീട് പാണ്ഡ്യൻ ബസിൻ്റെ മുൻവശത്തേയ്ക്ക് എത്തി ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ഭാര്യയെ താൻ ഇറക്കിവിട്ടുവെന്നും തനിയ്ക്ക് ഇവിടെ ഇറങ്ങണമെന്നുമായിരുന്നു പാണ്ഡ്യൻ്റെ ആവശ്യം. സംശയം തോന്നിയ ഡ്രൈവർ ചാനാർപട്ടി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി നടത്തിയ പരിശോധനയിലാണ് വളർമതിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ പെൺകുട്ടി തൽക്ഷണം മരിച്ചിരുന്നു. ചാനാർപട്ടി പൊലിസ് കസ്റ്റഡിയിലെടുത്ത പാണ്ഡ്യനെ റിമാൻഡു ചെയ്തു. അഞ്ച് മാസം ഗർഭിണിയായിരുന്ന വളർമതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
picture courtesy

Advertisement