കരാറുകാരൻ തൂങ്ങിമരിച്ച നിലയിൽ; ഭാര്യയുടെയും മകന്റെയും ജഡം ബീച്ചിൽ

പനജി: ഗോവയിൽ 50 വയസ്സുകാരന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ ഭാര്യയുടെയും മകന്റെയും ജഡം കർണാടകയിലെ ദേവ്ബാഗ് ബീച്ചിൽ കണ്ടെത്തി. കരാറുകാരനായ ശ്യാം പാട്ടീൽ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം.

ക്വേപെം തലൂക്കയിൽ വനത്തിലെ മരത്തിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു ശ്യാം പാട്ടീലിന്റെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ജ്യോതി, 12 വയസ്സുള്ള മകൻ എന്നിവരുടെ മൃതദേഹങ്ങൾ കർണാടകയിലെ കർവാറിലെ ദേവ്ബാഗ് ബീച്ചിലാണ് അതേ ദിവസം തന്നെ കണ്ടെത്തിയത്.

പനജിയിൽ നിന്നും 15 കിലോമീറ്റർ അകലെ ചിക്ലൈമിലാണ് കുടുംബം താമസിച്ചിരുന്നത്. ഭാര്യയും മകനും ആത്മഹത്യ ചെയ്തെന്നും അതിനാൽ താനും മരിക്കാൻ പോകുകയാണെന്നും പാട്ടീൽ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചു. ഇയാളുടെ കാറിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

Advertisement