19 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ രക്ഷിക്കാനായില്ല

Advertisement

അഹമ്മദാബാദ്: ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരി മരിച്ചു. 20 അടി താഴ്ചയിലേക്ക് വീണ് കുടുങ്ങി കിടന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 19 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ജാംനഗറില്‍ ഇന്നലെ രാവിലെ 9.30 ഓടേയാണ് സംഭവം. പാടത്ത് കളിച്ചുകൊണ്ടിരിക്കെ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി അബദ്ധത്തില്‍ വീണത്. വിവരം അറിഞ്ഞ് കരസേനയും ദുരന്തനിവാരണ സേനയും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ 5.45 ഓടേയാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. സമാന്തരമായി മറ്റൊരു കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടി കുടുങ്ങി കിടന്ന കുഴല്‍ക്കിണറിലെ വെള്ളം മുഴുവന്‍ വറ്റിച്ചും മറ്റുമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Advertisement