പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു, കൊടും ക്രൂരത; അമ്മയുടെ കാമുകൻ അറസ്റ്റിൽ

പൂനെ: പൂനെയിൽ യുവാവ് പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. പൂനെയിലെ ചിഞ്ച്‌വാദിൽ ആണ് കൊടും ക്രൂരത അരങ്ങേറിയത്.

ഏപ്രിൽ ആറാം തീയതിയാണ് ഒന്നരവയസുകാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ആഴ്ചകൾക്ക് ശേഷം കൊലപാതകം നേരിൽകണ്ട സ്ത്രീയാണ് കുട്ടിയെ യുവാവ് വെള്ളത്തിൽ ചൂടുവെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്ത് പറയുന്നത്.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയോടാണ് സ്ത്രീ ഇക്കാര്യം അറിയിച്ചത്. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിക്രം കോലേക്കർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമിന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയായ 20 വയസുകാരി കിരണുമായി അടുപ്പമുണ്ടായിരുന്നുവെന്നും മുന്നോട്ടുള്ള ജീവിതത്തിന് കുഞ്ഞ് ഒരു ഭാരമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

ഒരു ബക്കറ്റ് നിറയെ വെള്ളം തിളപ്പിച്ച ശേഷം യുവാവ് കുഞ്ഞിനെ മുക്കിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂനെ പൊലീസ് സീനിയർ ഇൻസ്പെക്ടർ വൈഭവ് ഷിംഗാരെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിന് കുട്ടിയുടെ മാതാവ് കിരണിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ ഭാവിയാണ് പ്രധാനമെന്ന് പറഞ്ഞ് യുവതി ഇത് നിരസിച്ചു. തുടർന്നാണ് വിക്രം കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

വിക്രം കുഞ്ഞിനെ കൊലപ്പെടുത്തുമ്പോൾ അമ്മ കിരൺ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ അയൽവാസിയായ സ്ത്രീ സംഭവം നേരിൽ കണ്ടിരുന്നു. ഭയം മൂലമാണ് ഇവർ വിവരം പുറത്ത് പറയാതിരുന്നത്. ഒടുവിൽ കുഞ്ഞ് മരിച്ച് ദിവസങ്ങൾക്കു ശേഷം യുവതി വിവരം അമ്മയായ കിരണിനെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് കാമുകൻറെ ക്രൂരത യുവതി തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു. കിരണിൻറെ പരാതിയിലാണ് വിക്രമിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement