കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ അടിച്ചു കൊലപ്പെടുത്തി, കൊലപ്പെടുത്തിയത് ലിംഗം മുറിച്ചു മാറ്റിയ ശേഷം

Advertisement

ധർമപുരി . തമിഴ് നാട് ധർമപുരിയിൽ പെൺസുഹൃത്തിനെ പീഡിപ്പിച്ച മന്ത്രവാദിയെ, യുവാവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂർ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. കേസിൽ ധർമപുരി സ്വദേശികളായ ദിനേശ്, ഗുണാലൻ എന്നിവർ ബെന്നഗരം കോടതിയിൽ കീഴടങ്ങി.


പ്രതിയായ ദിനേശിൻ്റെ പിതാവിൻ്റെ സുഹൃത്താണ് കൊല്ലപ്പെട്ട ശശികുമാർ. പെൺസുഹൃത്തിനെ വിവാഹം കഴിയ്ക്കാൻ മന്ത്രവാദം നടത്തണമെന്നാവശ്യപ്പെട്ടാണ് ദിനേശ് ഇയാളെ സമീപിച്ചത്. 15 ദിവസം മുൻപ് പെൺസുഹൃത്തുമായി ദിനേശ് ശശികുമാറിൻ്റെ അടുത്തെത്തി. പൂജ നടത്തുമ്പോൾ ദിനേശിനെ ഇയാൾ മുറിയിൽ നിന്നും പുറത്താക്കി. കുറച്ച് സമയങ്ങൾക്കു ശേഷമാണ് പെൺകുട്ടി പുറത്തേയ്ക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി വന്നത്. ശശികുമാർ പീഡിപ്പിച്ചുവെന്ന് ദിനേശിനോട് പറയുകയും ചെയ്തു.
തുടർന്നാണ് ദിനേശും സുഹൃത്തുക്കളും ചേർന്ന് മന്ത്രവാദിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.


 ഏപ്രിൽ നാലിന് മറ്റൊരു സുഹൃത്തിന് മന്ത്രവാദം നടത്തണമെന്ന് വിശ്വസിപ്പിച്ച് ശശികുമാറിനെ  ദിനേശ് ബെന്നഗരം വനമേഖലയിൽ എത്തിച്ചു. അവിടെ വച്ച് മദ്യപിപ്പിച്ച ശേഷം വിവസ്ത്രനാക്കി, ലിംഗം മുറിച്ച് കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും ഭർത്താവിനെ കാണാത്തതിനെ തുടർന്ന് ശശികുമാറിൻ്റെ  ഭാര്യ സുജാത ഹൊസൂർ പൊലിസിൽ പരാതി നൽകി. ദിനേശ് വിളിച്ചിട്ടാണ് ഇയാൾ  പോയതെന്നും സുജാത പരാതിയിൽ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വനമേഖലയിൽ നിന്നും മൃതദേഹം കണ്ടെത്തി. ദിനേശനു വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നു രാവിലെ പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. കേസിൽ ദിനേശിൻ്റെ മറ്റൊരു സുഹൃത്ത് കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. 
Advertisement