‘മരിച്ച’ ഭാര്യ മറ്റൊരാൾക്കൊപ്പം: കൊന്നതിന് ഭർത്താവ് ജയിലിലും!

ലക്‌നൗ: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ആദ്യ ഭർത്താവ് ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ ഭാര്യ മറ്റൊരാൾക്കൊപ്പം സുഖജീവിതം നയിച്ച്‌ രാജസ്ഥാനിലും.

യുപിയിലെ മഥുരയിലാണ് സംഭവം.

ആദ്യ ഭർത്താവ് ആറുവർഷത്തിനുശേഷം ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയപ്പോഴാണ് ഭാര്യ ആരതി ദേവി മറ്റൊരാൾക്കൊപ്പം രാജസ്ഥാനിൽ ജീവിക്കുന്നത് കണ്ടെത്തിയത്. ആരതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സോനു സൈനി 18 മാസവും സുഹൃത്ത് ഗോപാൽ സൈനി ഒമ്പതുമാസമായും ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇരുവരും ജാമ്യത്തിലിറങ്ങിയ നടത്തിയ അന്വേഷണത്തിലാണ് ആരതിയെയും പുതിയ ഭർത്താവിനെയും കണ്ടെത്തിയത്. ഇതോടെ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യത്യസ്തമായ ജനനത്തിയതി ഉപയോഗിച്ച്‌ പുതിയ ആധാർ കാർഡ് സംഘടിപ്പിച്ചാണ് യുവതി രണ്ടാം ഭർത്താവിനൊപ്പം താമസിച്ചുവന്നതെന്നാണ് പോലീസ് ഭാഷ്യം.

2015ലാണ് ആരതി വൃന്ദാവനിലെ വാടകവീട്ടിൽ നിന്ന് കാണാതായത്. പിന്നീട് ഒരു അജ്ഞാത മൃതദേഹം ലഭിച്ചപ്പോൾ അത് തന്റെ മകളാണെന്ന് ആരതിയുടെ പിതാവ് സ്ഥിരീകരിച്ചു. സോനു തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച്‌ പിതാവ് പോലീസിൽ പരാതിയും നൽകി. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സോനു സൈനിയും ഗോപാൽ സൈനിയും ചേർന്ന ആരതിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പിന്നീട് വിചാരണക്കൊടുവിൽ പ്രതികളെ കോടതി ആറുവർഷത്തേക്ക് ശിക്ഷിച്ചു. പ്രതികളെ പിടികൂടിയതിന് കേസന്വേഷിക്കുന്ന പോലീസുകാർക്ക് 15000 രൂപ പാരിതോഷികവും ലഭിച്ചിരുന്നു.

Advertisement