അണുകുടുംബ കാലഘട്ടത്തില്‍ 72അംഗങ്ങളുള്ള കൂട്ടുകുടുംബം, ദിവസവും വേണ്ടത് 10ലിറ്റര്‍ പാലും1200 രൂപയുടെ പച്ചക്കറികളും

Advertisement

ഒരു കാലത്ത് സര്‍വസാധാരണമായിരുന്ന കൂട്ടുകുടുംബം ഇന്ന് ഇന്ത്യന്‍ അന്തരീക്ഷത്തില്‍ കാണാനില്ലാതായിരിക്കയാണ്.അണുകുടുംബ കാലഘട്ടത്തില്‍ ഇവിടെ കൂട്ടുകുടുംബ മഹിമ പറയുന്ന ഒരു കുടുംബമുണ്ട്.

മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള ഡോയ്‌ജോഡ് കുടുംബം ആണ് ഇത്. 72 അംഗങ്ങളാണ് ഇവരുടെ കുടുംബത്തില്‍ ഉള്ളത്. ഒരു ട്രേഡിംഗ് കമ്ബനിയുടെ ഉടമസ്ഥര്‍ കൂടിയാണ് ഈ കുടുംബം. കര്‍ണാടകയില്‍നിന്ന് ഏതാണ്ട് നൂറുവര്‍ഷം മുമ്പ് കുടിയേറിയവരാണിവരുടെ പൂര്‍വികര്‍.

ഈ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നവര്‍ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെയാണ് ജീവിക്കുന്നതെന്നാണ് കൂട്ടുകുടുംബത്തിലേക്ക് മരുമകളായെത്തിയ നൈന പറയുന്നത്.നാലു തലമുറ ആയി 72 അംഗങ്ങളുള്ള തങ്ങളുടെ കുടുംബത്തിന് രാവിലെയും വൈകുന്നേരവുമായി പത്തു ലിറ്റര്‍ പാലും ഭക്ഷണത്തിനായി ദിവസവും ആകെ 1,000 രൂപ മുതല്‍ 1,200 രൂപ വരെ വില വരുന്ന പച്ചക്കറികളും വേണമെന്ന് കുടുംബാംഗമായ അശ്വിന്‍ പറയുന്നത്. വീട്ടിലെ എല്ലാവര്‍ക്കും ആവശ്യമായ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് ഇതിലും മൂന്നോ നാലോ മടങ്ങ് പണം ചെലവാകും.

പലപ്പോഴും തങ്ങള്‍ ഒരു വര്‍ഷത്തേക്കുള്ള അരിയും ഗോതമ്ബും പയറുമൊക്കെ ഒന്നിച്ചാണ് വാങ്ങുന്നത്. ഇത് ഏകദേശം 40 മുതല്‍ 50 ചാക്കുകള്‍ വരെ ഉണ്ടാകും. തങ്ങള്‍ക്ക് ധാരളം പലചരക്കു സാധനങ്ങള്‍ ആവശ്യം ഉള്ളതിനാലാണ് ഇങ്ങനെ മൊത്തമായി വാങ്ങുന്നത്. അങ്ങനെ വാങ്ങുമ്‌ബോള്‍ ചെലവും അല്‍പം കുറയുമെന്ന് അശ്വിന്‍ പറയുന്നു. മഹാമാരിക്കാലത്ത് എങ്ങനെയാണ് ജീവിച്ചത് എന്നതിനെക്കുറിച്ചും അശ്വിന്‍ പറയുന്നു. ഓരോ അംഗങ്ങളും, പ്രത്യേകിച്ച് മുതിര്‍ന്നവര്‍ സുരക്ഷിതരാണെന്ന് പ്രത്യേകം ഉറപ്പു വരുത്തിയിരുന്നു. തങ്ങളുടെ ബിസിനസിനെക്കുറിച്ചും മറ്റും കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ സംസാരിക്കുന്നതും ബിബിസിയുടെ വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്.

ഒരുപാട് ആളുകള്‍ ഇങ്ങനെ ഒരുമിച്ച് താമസിക്കുന്നത് കാണുമ്‌ബോള്‍ എന്റെ കൂട്ടുകാര്‍ക്കൊക്കെ അത്ഭുതമാണ്”കുടുംബത്തിലെ കുട്ടികളിലൊരാളായ അദിതി പറയുന്നു
”ഞങ്ങള്‍ക്ക് ഒരിക്കലും മറ്റൊരു സ്ഥലത്തേക്ക് കളിക്കാന്‍ ആളെ അന്വേഷിച്ച് പോകേണ്ടി വന്നിട്ടില്ല. ഇവിടെത്തന്നെ ധാരാളം കുട്ടികളുണ്ട്. പുറത്തു പോയാല്‍ മറ്റുള്ളവരോട് സംസാരിക്കാനും അവരോട് എളുപ്പത്തില്‍ ഇടപഴകാനും ഉള്ള ധൈര്യം ഇവിടെ നിന്നും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അദിതി പറയുന്നു.

Advertisement