12കാരിയെ മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തു, ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു

Advertisement


ഭുവനേശ്വര്‍: പന്ത്രണ്ടുകാരിയെ മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായും പരാതി.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന്‌ പേര്‍ ചേര്‍ന്നാണ്‌ ബലാത്സംഗം ചെയ്‌തത്‌. ഇതില്‍ ഒരാള്‍ എഞ്ചിനീയറിംഗ്‌ ഡിപ്ലോമാ വിദ്യാര്‍ത്ഥിയുമാണ്‌. 20000 രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന്‌ പെണ്‍കുട്ടി വ്യക്തമാക്കി.

ജയ്‌പൂര്‍ ജില്ലയിലെ ജെനാപൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ പ്രതികളും പെണ്‍കുട്ടിയും താമസിക്കുന്നത്‌. ദൃശ്യങ്ങള്‍ വൈറലായതോടെ പെണ്‍കുട്ടിയുടെ ബന്ധു ഇത്‌ കാണുകയും പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡിന്‌ മുന്നില്‍ ഹാജരാക്കിയ പ്രതികള്‍ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്‌.

Advertisement