അടിക്കണമെന്നു വിചാരിച്ചാ എവിടാണേലും ഞങ്ങളടിക്കും, ശാസ്താംകോട്ടപോലീസ് സ്‌റ്റേഷനിൽ എസ്ഐയും എസ്എഫ്ഐ നേതാക്കളും തമ്മിൽ സംഘർഷം

ശാസ്താംകോട്ട: ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിൽ എസ്.ഐയും എസ്എഫ്ഐ നേതാക്കളും തമ്മിൽ ഉന്തും തള്ളും പോർവിളിയും.കഴിഞ്ഞ ദിവസമാണ് സംഭവം.എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അരവിന്ദ്,കമ്മറ്റി അംഗം അജ്മൽ,ഡിവൈഎഫ്ഐ നേതാക്കളായ അക്ബർ,നിഥിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഐ ഷാനവാസും തമ്മിലാണ് സംഘർഷമുണ്ടായത്.

രാവിലെ ദേവസ്വം ബോർഡ് കോളേജിൽ കെ.എസ്.യു – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.ഇതിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു.ഇത് സംബന്ധിച്ച് പരാതി നൽകാൻ എത്തിയവരായിരുന്നു എസ്.എഫ്.ഐ നേതാക്കൾ.ഈ സമയം കെ.എസ്.യു പ്രവർത്തകരും
പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയിരുന്നു.ഇവരെ അറസ്റ്റ് ചെയ്യണമെന്ന് എസ്.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു.പോലീസ് വിസമ്മതിച്ചോടെ ബഹളമായി. തുടർന്ന് എസ്.എഫ്.ഐ നേതാക്കളെ പോലീസ് സ്‌റ്റേഷനിൽ നിന്ന് പുറത്താക്കാനുള്ള ശ്രമമാണ് ഉന്തിലും തള്ളിലും പോർവിളിയിലും കലാശിച്ചത്.സ്‌റ്റേഷനുള്ളിൽ കടന്ന് കെ.എസ്.യു പ്രവർത്തകരെ മർദ്ദിക്കാനും ശ്രമം നടന്നു.

Advertisement