പി എസ് സി തട്ടിപ്പ് കേസ്, പ്രോസിക്യൂഷൻ ഹർജി തള്ളി

കൊല്ലം. പിഎസ് സി 2010ൽ നടത്തിയ എസ്‌ഐ പരീക്ഷാ തട്ടിപ്പ് കേസിൽ കേസ് ഡയറി പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഞ്ജു മീര ബിർള തളളി.കേസിലെ അന്തിമവാദത്തിനിടയാണ് രണ്ടാം പ്രതിക്കെതിരെ കൂടുതൽ തെളിവിനായി കേസ് ഡയറി പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രോസിക്യൂഷൻ കഴിഞ്ഞദിവസം ഹർജി ഫയൽ ചെയ്തത്.

എന്നാൽ കേസ് ഡയറി പരിശോധിക്കേണ്ട സവിശേഷമായ ഒരു സാഹചര്യവും അന്തിമഘട്ടത്തിൽ കേസിൽ ഇല്ലെന്നും കേസ് ഡയറി തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വിധി ഉദ്ധരിച്ച് പ്രതിഭാഗം ഉന്നയിച്ച തർക്കം കോടതി അംഗീകരിച്ചു.അന്തിമവാദം പൂർത്തിയായ കേസ് വിധി പറയാനായി പതിനെട്ടിലേക്ക് മാറ്റി.ഒന്നാം പ്രതിക്കായി അഡ്വ.വേണു.ജെ.പിള്ള,രണ്ടാം പ്രതിക്കായി അഡ്വ. ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി.

Advertisement