കരുനാഗപ്പള്ളിയിലെ തീയറ്ററില്‍ യുവാവിന്‍റെ അക്രമം,ജീവനക്കാര്‍ക്ക് കുത്തേറ്റു, അക്രമിയെ പൊലീസ് തന്ത്രപൂര്‍വം കീഴ്പ്പെടുത്തുന്ന വിഡിയോ

കരുനാഗപ്പള്ളി. സിനിമാ തീയറ്ററില്‍ അക്രമം കാട്ടിയ യുവാവ് 3 ജീവനക്കാരെ കുത്തി. പരിഭ്രാന്തിപരത്തിയ അക്രമിയെ പൊലീസ് കീഴ്‌പ്പെടുത്തി. ഇന്നലെ ലാലാജിമുക്ക് എച്ച് ആന്‍ജെ മാളില്‍ സിനിമ നടക്കുമ്പോഴാണ് അക്രമം.

സിനിമ കാണാന്‍ എത്തിയ ഇയാള്‍, മറ്റൊരാള്‍ ബുക്ക് ചെയ്യ്ത സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തിയറ്ററിന്‍റെ ഡ്യൂട്ടി ഓഫീസര്‍ സജിത്ത് എത്തി മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് കൂട്ടാക്കാതെ ഇയാള്‍ സജിത്തിനെ അക്രമിക്കുകയായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന കത്തിയുമായി സജിത്തിനു നേരെ വധ ഭീഷണിയുമായി ചാടി വീണ ഇയാളെ തടയാല്‍ ശ്രമിച്ച തീയറ്റര്‍ ജീവനക്കാരായ ആനീഷ്, അഭിജിത്ത്, അഖില്‍ എന്നീ യുവാക്കളെ ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഇതിനിടെ ഇയാളെ ജീവനക്കാര്‍ തടഞ്ഞുവച്ചു. പൊലീസ് എത്തി ഇയാളെ നയപരമായി കീഴ്‌പ്പെടുത്തി.
കെഎസ് പുരം പുന്നക്കുളം കുറവന്റെതറ മുഹമ്മദ് ആഷിക്(26)ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ കാണിക്കുന്ന അക്രമത്തിന്‍റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനീഷിന്‍റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസറ്റര്‍ ചെയ്യ്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യ്തു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുജാതന്‍പിള്ള, ഷെമീര്‍, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement