സുഹൃത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍

Advertisement

കൊല്ലം.സുഹൃത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഘത്തിലെ പ്രതി ഇരവിപുരം പോലീസിന്‍റെ പിടിയിലായി. പുന്തലത്താഴം ഉല്ലാസ് നഗര്‍ 90, പള്ളിവിള വീട്ടില്‍ ബിനില്‍(27) ആണ് പോലീസിന്‍റെ പിടിയിലായത്.

ഈ കേസിലെ ഒന്നാം പ്രതിയായ പോപ്പി എന്ന വിനീത്, ബിനിലിന്‍റെ സഹോദരനാണ്. ഇയാളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. കഴിഞ്ഞമാസം 12 ന് രാത്രി 09:30 മണിയോടെ പഞ്ചായത്ത് വിള പൈപ്പിന്‍ മൂട്ടിലാണ് കേസിന് ആസ്പദമായ സംഭവം. തൃക്കരുവ, ഇഞ്ചവിള സ്വദേശിയായ സുല്‍ഫിക്കറിന്‍റെ സുഹൃത്തായ പ്രജീഷും പ്രതികളും തമ്മിലുണ്ടായിരുന്ന മുന്‍വിരോധം നിമിത്തം പ്രജീഷിനെ വെട്ടി പരിക്കേല്‍പ്പിക്കാന്‍ എത്തിയ പ്രതികളെ സുല്‍ഫിക്കര്‍ തടയാന്‍ ശ്രമിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്.

പ്രതികള്‍ സംഘം ചേര്‍ന്ന് സുല്‍ഫിക്കറിനെ മുതുകില്‍ ആഴത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അറസ്റ്റിലായ ബിനിലാണ് സുല്‍ഫിക്കറിനെ രക്ഷപ്പെടാന്‍ അനുവദിക്കാതെ തടഞ്ഞ് നിര്‍ത്തി കൂട്ട് പ്രതികള്‍ക്ക് ഇയാളെ അക്രമിക്കാന്‍ അവസരം ഒരുക്കി കൊടുത്തത്. സുല്‍ഫിക്കറിന്‍റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിനാണ് പ്രതികള്‍ പിടിയിലായത്. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.

Advertisement