ന്യൂഡെല്‍ഹി. മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ കേരളം സുപ്രീംകോടതി നിർദേശം ലംഘിച്ചതായി ആരോപിച്ച് തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലം അടക്കമാകും സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. അണക്കെട്ട് കൂടുതൽ സുരക്ഷിതമാക്കാൻ തമിഴ്നാട് നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുത്താനാണ് കേരളത്തിന്റെ ശ്രമാണ് കേരളം നടത്തുന്നതെന്നും തമിഴ്നാട് സത്യവാങ്ങ് മൂലത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട് .
അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006-ലും 2014-ലും സുപ്രീംകോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിധികളിലെ ശുപാര്‍ശകളും മേല്‍നോട്ട സമിതി നല്‍കിയ വിവിധ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളും കേരളം നടപ്പാക്കിയിട്ടില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്നും തമിഴ്നാട് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .
അണക്കെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ ഉള്ള അനുമതി നല്‍കാന്‍ കേരളത്തിനു കോടതി നിര്‍ദേശം നല്‍കണം എന്ന തമിഴ്നാടിന്റെ ആവശ്യവും സുപ്രീംകോടതി ഇന്ന് പരിഗണിക്കും
അണക്കെട്ട് കൂടുതൽ സുരക്ഷിതമാക്കാൻ തമിഴ്നാട് നടത്തുന്ന ശ്രമങ്ങൾ കേരളം പരാജയപ്പെടുത്തുന്നോ,മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Advertisement