പാമോലിൻ കേസ് ,സുപ്രീംകോടതി ഇന്ന് കൈക്കൊള്ളുന്ന നിലപാട് ഏറെ നിർണായകം

Advertisement

ന്യൂഡെല്‍ഹി . പാമോലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
1991-92-കാലഘട്ടത്തിൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്. മുൻ ചീഫ് വിജിലൻസ് കമ്മിഷണറായിരുന്ന പി. ജെ. തോമസ് ആയിരുന്നു അക്കാലത്ത് കേരളത്തിലെ സിവിൽ സപ്ളൈസ് സെക്രട്ടറി. ഈ കേസിൽ എട്ടാം പ്രതിയായിരുന്ന അദ്ദേഹം ചീഫ് വിജിലൻസ് കമ്മിഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അദ്ദേഹം 2011 മാർച്ചിൽ തൽസ്ഥാനം രാജി വയ്ക്കുകയുണ്ടായി.കെ .കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങൾ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു . എ.കെ. ആന്റണി മന്ത്രിസഭ കേസ് പിൻവലിക്കുവാൻ തീരുമാനിച്ചെങ്കിലും വി എസ്. അച്യുതാനന്ദൻ സർക്കാർ കേസ് പിൻവലിക്കാൻ തയ്യാറായില്ല. 2011 ഓഗസ്റ്റിൽ കേരള മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കേസിലെ പുനരന്വേഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
കാൽ നൂറ്റാണ്ടോളം പിന്നിട്ട കേസ് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് കൈക്കൊള്ളുന്ന നിലപാട് ഏറെ നിർണായകമാണ്.

Advertisement