ഷൊര്‍ണ്ണൂരില്‍ ഒരു വയസ്സുകാരിയെ മാതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായകമായത് മാതാവ് ആണ്‍ സുഹൃത്തിനയച്ച സന്ദേശം

പാലക്കാട്. ഷൊര്‍ണ്ണൂരില്‍ ഒരു വയസ്സുകാരിയെ മാതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായകമായത് ശില്പ ആണ്‍ സുഹൃത്തിനയച്ച സന്ദേശം.നമ്മുടെ മോള്‍ പോയി,ഞാന്‍ കൊന്നുവെന്ന് ആണ്‍ സുഹൃത്തിന് അയച്ച ടെക്‌സ്റ്റ് മെസെജ് പൊലീസ് കണ്ടെടുത്തു.പ്രതിയേയും കൊണ്ട് മൂവാറ്റുപുഴയിലെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തി


മൂവാറ്റുപുഴയിലെ വീട്ടില്‍ നിന്ന് ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വാടകക്കെടുത്ത കാറില്‍ ശില്പ ആണ്‍ സുഹൃത്തിനെക്കാണാന്‍ ഷൊര്‍ണൂരിലേക്ക് തിരിച്ചു,ഇതിനിടയിലാണ് കുഞ്ഞിനെ താന്‍ കൊലപ്പെടുത്തിയതായി വ്യക്തമാക്കുന്ന സന്ദേശം ആണ്‍സുഹൃത്തിനയച്ചത്.മോള്‍ മരിച്ചു,ഞാന്‍ കൊന്നു എന്റെ മോളെ..വിളിക്കൂ…നമ്മുടെ മോള്‍ പോയി അജുവേ….ഇത്രയുമാണ് ഒടുവില്‍ ശില്പ ആണ്‍ സുഹൃത്തിനയച്ച സന്ദേശത്തില്‍ പറയുന്നത്.

ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി കുഞ്ഞിനെ നിലത്ത് കിടത്തിയ ശില്പയെ ഒടുവില്‍ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.കുഞ്ഞിന് അനക്കമില്ലാത്തത് അപ്പോഴേ ശ്രദ്ധയില്‍പ്പെട്ടിരുന്നു..തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ മരിച്ചിരുന്നെന്ന് വ്യക്തമായത്.ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും പിന്നീട് ശില്പ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വ്യക്തമായി.ചോദ്യം ചെയ്യലില്‍ ജോലിക്ക് പോകാന്‍ കഴിയാത്തതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് 29കാരിയായ ശില്പ പൊലീസിനോട് പറഞ്ഞത്,മാവേലിക്കരയിലെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി

Advertisement