അതിരപ്പിള്ളിയിൽ രണ്ടിടങ്ങളിൽ കാട്ടാന ആക്രമണം

Advertisement

തൃശ്ശൂർ. അതിരപ്പിള്ളിയിൽ രണ്ടിടങ്ങളിൽ കാട്ടാന ആക്രമണം. അമ്പലപ്പാറയിൽ ദമ്പതികളെ കാട്ടാന ആക്രമിച്ചപ്പോൾ മലക്കപ്പാറ റോപ്പമട്ടത്ത് ചായ കുടിക്കാൻ എത്തിയ യുവാവിനെയുമാണ് കാട്ടാന ആക്രമിച്ചത്. ബൈക്കിൽ എത്തിയ കോയമ്പത്തൂർ സ്വദേശികളായ സുരേഷ്, സെൽവി എന്നിവരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ സെൽവിയെ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.

ഇതിന് പിന്നാലെ രാത്രി 6.45 നാണ് മലക്കപ്പാറയിൽ കോയമ്പത്തൂർ സ്വദേശി സ്വദേശി 35 വയസ്സുള്ള തിർദോസ്ഖാനെ കാട്ടാന ആക്രമിച്ചത്. ഭാര്യ വീട്ടിലെത്തിയ തിർദാസ് ഖാൻ ചായകുടിക്കാനായി കടയ്ക്ക് സമീപം നിൽക്കുമ്പോഴായിരുന്നു ഒരു പ്രകോപനവും ഇല്ലാതെയുള്ള കാട്ടാന ആക്രമണം. ആളുകൾ ഒച്ചവെച്ചതിനെ തുടർന്ന് ആന പിൻതിരിഞ്ഞത്. പരിക്കേറ്റ യുവാവിനെ മലക്കപ്പാറയിലെ ടാറ്റയുടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് 30ലധികം ആനകളാണ് വിവിധ ഇടങ്ങളിലായി നിലയുറപ്പിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗ്ഗീസ് പറഞ്ഞു

Advertisement