കലയുടെ ചിലമ്പൊലിക്ക് കാതോർത്ത് കൊല്ലം

Advertisement

കൊല്ലം.62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഒരുങ്ങി കൊല്ലം .ജനുവരി നാല്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.കലോത്സവ മാനുവൽ അടുത്ത തവണ പരിഷ്ക്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.നടൻ മമ്മൂട്ടി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.



2008 ന് ശേഷമാണ് കൊല്ലത്തേക്ക് കലാ കൗമാര മേള എത്തുന്നത് .സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ കൊല്ലം ഒരുങ്ങുമ്പോൾ അത് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് സംഘടക സമിതി. പ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. ആശ്രമം മൈതാനത്ത് അടക്കം അഞ്ച് ദിവസങ്ങളിൽ ആയി 24 വേദികളിൽ മത്സരങ്ങൾ നടക്കും.
ഉദ്ഘാടന ദിവസം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെണ്ടമേളം,കാസർഗോഡ് നിന്നുള്ള ഗോത്ര കലാരൂപമായ മംഗലംകളി വേദിയിൽ അവതരിപ്പിക്കും. അടുത്തവർഷം മുതൽ ഗോത്ര കലാരൂപങ്ങൾ മത്സരയിനം ആക്കാനും ആലോചനയുണ്ട്. 2008 ൽ പരിഷ്കരിച്ച കലോത്സവം മാനുവൽ അടുത്തവർഷം പരിഷ്കരിക്കു

Hs,, hss, vhss, വിഭാഗങ്ങളിൽ 239 ഇനങ്ങളിൽ 14000 വിദ്യാർത്ഥികൾ പങ്കെടുക്കും. ഒപ്പം അറബിക് സംസ്‌കൃതം കലോത്സവവും.വിധി നിർണയം അടക്കം കുറ്റമറ്റതാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. ഇത്തവണ പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെയണ് ഭക്ഷണം ഉണ്ടാക്കാനുള്ള ചുമതല.


കോഴിക്കോട് നിന്ന് സ്വർണകപ്പുമായുള്ള യാത്ര രണ്ടിന് പുറപ്പെട്ട വിവിധ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി മൂന്നിന് കൊല്ലത്ത് എത്തും. ആദ്യമായി കലോത്സവത്തിന് എത്തുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഹരിത കലോൽസവമായി കൊല്ലം കലോത്സവത്തെ പ്രഖ്യാപിച്ചു.

Advertisement