വണ്ടിപ്പെരിയാർ കേസിലെ പോലീസ് വീഴ്ച,സംസ്ഥാന പോലീസ് മേധാവിയുടെ വസതിയിൽ കയറി മഹിളാമോർച്ച പ്രതിഷേധം

തിരുവനന്തപുരം.വണ്ടിപ്പെരിയാർ കേസിലെ പോലീസ് വീഴ്ചയ്ക്കെതിരെ സംസ്ഥാന പോലീസ് മേധാവിയുടെ വസതിയിൽ കയറി മഹിളാമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.ഗേറ്റ് തള്ളി തുറന്ന് പ്രവർത്തകർ അകത്തേക്ക് കയറിയത് വലിയ സുരക്ഷാ വീഴ്ച.പോലീസ് ആസ്ഥാനത്തേക്കും മഹിളാമോർച്ചയുടെ പ്രതിഷേധം.


രാവിലെ 9.30ഓടെയാണ് 5 വനിതാമോർച്ച പ്രവർത്തകർ
പരാതി നൽകാനാണെന്ന് പറഞ്ഞു. ഡിജിപിയുടെ വസതിക്കു മുമ്പിൽ എത്തിയത്.
പിന്നാലെ പ്രവർത്തകർ ഗേറ്റ് തള്ളി തുറന്ന് വസതിയുടെ അകത്തേക്ക് കയറി.വനിതാ പൊലീസുകാർ ഇല്ലാതിരുന്നതിനാൽ പ്രതിഷേധക്കാരെ തടയാനായില്ല.

പിന്നീട് മണിക്കൂറുകൾക്കു ശേഷം മ്യൂസിയം സ്റ്റേഷനിൽ നിന്നും വനിതാ പോലീസിനെ എത്തിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വസതിക്കകത്ത് ഉള്ളപ്പോഴായിരുന്നു മഹിളാമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.
മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിക്കുള്ളിൽ കയറിയത്
വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. വസതിയുടെ സുരക്ഷ ചുമതല റാപ്പിഡ് റെസ്പോൺസ് ടീമിനാണ്. സംഭവത്തെ തുടർന്ന് ഡിസിപിയെയും മ്യൂസിയം എസ്എച്ച്ഒയെയും ഡിജിപി വിളിച്ചു വരുത്തി.
ഡിജിപിയുടെ വസതിക്ക് പ്രതിഷേധത്തിന് പിന്നാലെയാണ് പോലീസ് ആസ്ഥാനത്തേക്കും പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടന്ന് പോലീസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് പ്രവർത്തകരെ തടഞ്ഞു.

തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു.. പിന്നീട് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച അറസ്റ്റ് ചെയ്തു നീക്കി.

Advertisement