അഖിൽ മാത്യുവിന്റെ പേര് എഴുതി ചേർത്തത് താൻ, ലക്ഷ്യം ഹരിദാസിനിൽ നിന്ന് പണം തട്ടൽ: ബാസിത്

Advertisement

തിരുവനന്തപുരം:
ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിനെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി നടന്ന നിയമനത്തട്ടിപ്പ് കേസിൽ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പേര് എഴുതി ചേർത്തത് താനാണെന്ന് സമ്മതിച്ച് കെ പി ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ബാസിത് പോലീസിനോട് സമ്മതിച്ചു. ബാസിതിനെ നാളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം

ആരോഗ്യമന്ത്രിക്ക് നൽകിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്ന് ഇന്നലെ ഹരിദാസൻ മൊഴി നൽകിയിരുന്നു. അഖിൽ മാത്യുവിന്റെ പേര് എഴുതി ചേർത്തത് തട്ടിപ്പ് സംഘത്തിന്റെ ഗൂഢാലോചനയെന്നായിരുന്നു ഹരിദാസന്റെ വാദം. ഹരിദാസനെ പരാതി കാണിക്കാതെയാണ് ഒപ്പ് ഇടുവിച്ചതെന്നും എന്തിന് അഖിൽ മാത്യുവിന്റെ പേര് എഴുതി എന്ന് ചോദിച്ചപ്പോൾ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസൻ പറയുന്നു. മുഖ്യ സൂത്രധാരൻ ബാസിത്താണെന്നും ഹരിദാസൻ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബാസിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

Advertisement