പാറശാലയിൽ പുഷ്പ വ്യാപാരിക്കു പൊലീസുകാരന്റെ മർദ്ദനം

Advertisement

തിരുവനന്തപുരം. പാറശാലയിൽ പുഷ്പ വ്യാപാരിക്കു പൊലീസുകാരന്റെ മർദ്ദനം. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഗ്ലാഡ്സൺ മത്യാസാണ് പൂകച്ചവടക്കാരനായ ഗോപകുമാറിനെ ലാത്തി കൊണ്ടടിച്ചത്. മർദ്ദനം ചോദ്യം ചെയ്ത സുഹൃത്തിനെയും കയ്യേറ്റം ചെയ്തു. സംഭവത്തിൽ ഗ്രേഡ് എസ്.ഐക്കെതിരെ പാറശ്ശാല പൊലീസ് കേസ് എടുത്തു.

ഇന്നലെ രാത്രി 10 മണിയോടെയാണ് പാറശ്ശാല സർക്കാർ ആശുപത്രിക്ക് സമീപം പൂക്കട നടത്തുന്ന ഗോപകുമാറിന് ഗ്രേഡ് എസ് ഐ ഗ്ലാഡ്സൺ മത്യാസിൻറെ മർദ്ദനം എല്ക്കുന്നത്. ലാത്തികൊണ്ട് രണ്ടു തവണ കാലിൽ അടിച്ചെന്നും അസഭ്യം പറഞെന്നുമാണ് ഗോപകുമാർ പാറശ്ശാല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 10 മണി കഴിഞ്ഞ് ആരും പുറത്തു നിൽക്കാൻ പാടില്ല എന്ന വിചിത്ര വാദം പറഞ്ഞാണ് ഗോപകുമാറിനെ ഗ്ലാഡ്‌സൺ മർദ്ദിച്ചത്. മർദ്ദനം ചോദ്യം ചെയ്ത ഗോപകുമാറിന്റെ സുഹൃത്തിനെയും ഗ്രേഡ് എസ് ഐ കയ്യേറ്റം ചെയ്തു. സുഹൃത്തിന്റെ പോക്കറ്റിലിരുന്ന മരുന്ന് കുപ്പി ഇയാൾ എറിഞ്ഞു പൊട്ടിച്ചു. സംഭവത്തിന് പിന്നാലെ ഗോപകുമാർ പാറശ്ശാല പൊലീസിന് പരാതി നൽകി. മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും ഗ്ലാഡ്സണെതിരെ പാറശ്ശാല പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Advertisement