പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, അച്ചു ഉമ്മൻ

Advertisement

കോട്ടയം.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയത്തിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായവും പരിഗണിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. നാളെ കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിനു ശേഷമായിരിക്കും ഔപചാരിക കൂടിക്കാഴ്ചകൾ. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

പുതുപ്പള്ളിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അബ്യൂഹങ്ങൾ പരക്കുന്നതിനിടയാണ് അച്ചു ഉമ്മൻ മനസ് തുറന്നത്. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ് അച്ചൂഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ മകൾ എന്ന ലേബലിൽ ജീവിച്ചു മരിക്കാനാണ് താല്പര്യം എന്ന് അച്ചു ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയിലെ സ്ഥാനാർഥി ആരെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്ന ആദ്യ പ്രസ്താവന കെ സുധാകരൻ മണിക്കൂറുകൾക്കുള്ളിൽ തിരുത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കുടുംബത്തിന്റെ അഭിപ്രായവും പരിഗണിക്കും എന്നാണ് ഉദ്ദേശിച്ചത് എന്ന് കെ സുധാകരൻ പിന്നീട് പറഞ്ഞു

സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു.

യോഗ്യത ചാണ്ടി ഉമ്മനെന്ന് ചെറിയാൻ ഫിലിപ്പും തുറന്നു പറഞ്ഞു.പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മാതൃകയാണ് വേണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണ അറിയിച്ചു. മണ്ഡലത്തിൽ എട്ടു പഞ്ചായത്തിൽ ആറിലും ഭരണമുണ്ടെന്ന കണക്കിന്റെ ബലത്തിൽ പുതുപ്പള്ളി പിടിക്കാനുള്ള ചർച്ചകൾ എൽഡിഎഫും സജീവമാക്കി.

Advertisement