കൈതോലപ്പായയില്‍ പൊതിഞ്ഞ് കോടികള്‍ കടത്തിയെന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചെന്ന് സതീശന്‍, അന്വേഷണം നേരിടണം

ന്യൂഡല്‍ഹി. കൈതോലപ്പായയില്‍ പൊതിഞ്ഞ് കോടികള്‍ കടത്തിയതായി ദേശാഭിമാനിയിലെ മുന്‍ പത്രാധിപസമിതിയംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷത്തിനെതിരേ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും അന്വേഷണത്തില്‍ ഇരട്ടനീതി പാടില്ലെന്നും സതീശന്‍പറഞ്ഞു. ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്കായി ന്യൂഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘ദേശാഭിമാനി മുന്‍ പത്രാധിപ സമിതിയംഗം ജി. ശക്തിധരന്‍ മുഖ്യമന്ത്രിക്കെതിരേ നടത്തിയിരിക്കുന്നത് ഗുരുതര ആരോപണമാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് കലൂരിലെ…

ദേശാഭിമാനി ഓഫീസില്‍ വിവിധ ആളുകളില്‍ നിന്നായി ശേഖരിച്ച പണം കൈതോലയില്‍ കെട്ടി കാറില്‍ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നാണ് ആരോപണം. നിലവിലെ മന്ത്രിസഭയി…

മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന നേതാവും കാറില്‍ ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. 2.35 കോടി രൂപയാണ് കൊണ്ടുപോയത്. 20 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയ
തിന്റേയും കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എവിടെനിന്നാണ്, ആരില്‍നിന്നാണ് പണം കിട്ടിയത് എന്ന് അന്വേഷണം നടത്തണ്ടേ? പിണറായി വിജയന്റെ കൂടെനിന്ന് പണം എണ്ണി
തിട്ടപ്പെടുത്തിയ ആള്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ അതില്‍ അന്വേഷണം നടത്താന്‍ ധൈര്യമുണ്ടോ?’, വി.ഡി. സതീശന്‍ ചോദിച്ചു..
ആഭ്യന്തരമന്ത്രിയുടെ പദവിയില്‍ നിന്ന് മാറി നില്‍ക്കാനും മുഖ്യമന്ത്രി തയ്യാറുണ്ടോ? സുധാകരന്‍ പുറത്താക്കിയ ഡ്രൈവറുടെ മൊഴി അനുസരിച്ച് സുധാകരനെതിരായി
കേസെടുക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തിയ ആള്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞു പോകുന്നത് ശരിയാണോ?’, വി.ഡി. സതീശന്‍ ചോദിച്ചു.

…..

Advertisement