വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെ സിപി എം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന്

തിരുവനന്തപുരം.മഹാരാജാസ് കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെ സിപി എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ആരോപണം ഉയർന്നുവെങ്കിലും ആർഷോ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലും തനിക്ക് ഒരു പങ്കുമില്ലെന്ന് പാർട്ടി നേതൃത്വത്തെ ആർഷോ അറിയിച്ചിട്ടുണ്ട്. ഇത് മുഖവിലക്കെടുത്താണ് നേതൃത്വം ആർഷോയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. എങ്കിലും എസ്എഫ്ഐ സംഘടനയും നേതൃത്വവും തുടർച്ചയായി വിവാദങ്ങളിൽ പെടുന്നത് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന സെക്രട്ടറിയറ്റിൽ ഉണ്ടായേക്കുമെന്നറിയുന്നു.

സോളാര്‍ വിവാദം വീണ്ടും ചൂടാകുന്നതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.

Advertisement