കാര്‍ ആഭരണം കവര്‍ന്നെന്നു പറഞ്ഞാല്‍ തെറ്റല്ലേഡേ, ഇത് കാറിനുള്ളിലെ സേഫ് ലോക്കര്‍

Advertisement

കുമരകം • അഞ്ചു വർഷം മുൻപു നഷ്ടപ്പെട്ട സ്വർണാഭരണം കാറിൽനിന്ന് തിരികെ ലഭിച്ചു. കവണാറ്റിൻകര കായലിൽ ഗോപീഷിന്റെ 2 പവൻ വരുന്ന കൈച്ചെയിനാണു കിട്ടിയത്. വിമുക്തഭടൻ കായലിൽ പറമ്പിൽ പ്രവീൺകുമാറിന്റേതാണു കാർ. അന്ന്, അപകടത്തിൽപെട്ട ഒരാളെ ഈ കാറിൽ കോട്ടയത്തെ ആശുപത്രിയിലേക്കു ഗോപീഷ് കൊണ്ടുപോയിരുന്നു. കാറിനകത്തും പോയ സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും ചെയിൻ കിട്ടിയില്ല.

കഴിഞ്ഞദിവസം പ്രവീൺകുമാർ കാർ കോട്ടയത്തെ വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണിക്കു നൽകി. ജോലിക്കിടെ ഹാൻഡ് ബ്രേക്കിനടിയിൽനിന്ന് വർക്‌ഷോപ് ജീവനക്കാരൻ തിരുവാർപ്പ് സ്വദേശി വിനീതിനാണ് ആഭരണം കിട്ടിയത്. വിവരമറിഞ്ഞപ്പോൾ പ്രവീണിനു സുഹൃത്ത് ഗോപീഷിന്റെ കൈച്ചെയിൻ നഷ്ടപ്പെട്ട കാര്യം ഓർമവന്നു. ഗോപീഷ് വിദേശത്തായതിനാൽ അച്ഛൻ എ.പി.ഗോപി ആഭരണം ഏറ്റുവാങ്ങി.

Advertisement