ഗ്രന്ഥശാല വാർഷികത്തിനിടെ സംഘർഷം, വാർഡ് കൗൺസിലറുടെ കുത്തേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു

Advertisement

പുനലൂർ : ലൈബ്രറി വാർഷികാഘോഷത്തിനിടെ ഉണ്ടായ അക്രമത്തെത്തുടർന്ന് വാർഡ് കൗൺസിലറുടെ കുത്തേറ്റ ബിജെപി പ്രവർത്തകൻ കക്കോട്, സന്തോഷ്നി വാ സിൽ സുമേഷ് (44) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്നെലെ വൈകിട്ട് 6.20 ഓടെ മരണപ്പെട്ടു. പുനലൂർ നഗരസഭയിലെ കക്കോട് വാർഡ് കൗൺസിലറും സി.പി.എം. പ്രതിനിധിയുമായ ടി.എൻ.അരവിന്ദാക്ഷൻ (56), പാർട്ടി ലോക്കൽ കമ്മിറ്റി അംഗം സജികുമാർ, ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ നിതിൻ എന്നിവർ ചേർന്നാണ് സുമേഷിനെ ആക്രമിച്ചത്. നിതിൻ, സജികുമാർ എന്നിവരെ കഴിഞ്ഞ ദിവസം പുനലൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുമേഷിനെ കുത്തിയ അരവിന്ദാക്ഷൻ ചികിത്സയിലാണ്. കുത്തു കൊണ്ട സുമേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ഗുരുതരമായ നിലയിൽ തുടർന്ന് വരുന്നതിനിടെ

ഇന്ന് മരണം സംഭവിക്കുകയായിരുന്നു.  കഴിഞ്ഞ ശനിയാഴ്ച

കക്കോട് പബ്ലിക് ലൈബ്രറിയുടെ വാർഷികാഘോഷത്തിനിടെ  അർധരാത്രിയോടെയാണ് സുമേഷിന് കുത്തേറ്റത്.

Advertisement