Home Blog Page 220

ഡോ. സുജിത് വിജയന്‍പിളളയുടെ മോര്‍ണിംഗ് വാക്ക് വിത്ത് കാന്‍ഡിഡേറ്റ്

ചവറ നിയോജകമണ്ഡലം ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ഡോ. സുജിത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ 6 മണിക്ക് മരുത്തടിയില്‍നിന്നും എല്‍.ഡി.വൈ.എഫിന്‍റെ ആഭിമുഖ്യത്തില്‍ മോര്‍ണിംഗ് വാക്ക് വിത്ത് കാന്‍ഡിഡേറ്റ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ടുളള യാത്ര അഞ്ച് കിലോമീറ്റര്‍ ദൂരം യുവജനങ്ങളുമായി പങ്ക് ചേര്‍ന്ന് നടത്തി.

യൂത്ത് റാലിയും കണ്‍വന്‍ഷനും നടത്തി

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ യുവജനസംഘടനയായ എല്‍.ഡി.വൈ.എഫിന്‍റെ ആഭിമുഖ്യത്തില്‍ മുഖംമൂടിമുക്ക് ഷാ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഡോ. സുജിത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ്  വിജയത്തിനായി വിപുലമായ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. 
നേതാക്കളായ ജോണ്‍ ബ്രിട്ടാസ് എം.പി, ആദര്‍ശ് .എം. സജി, അഡ്വ. വിനീത വിന്‍സെന്‍റ് തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുക്കാട് കാൽനടയാത്രക്കാരനെ ഏഷ്യാനെറ്റ് ന്യൂസിന്റെ കാർ ഇടിച്ചുതെറിപ്പിച്ചു

തൃശ്ശൂർ. പുതുക്കാട് കാൽനടയാത്രക്കാരനെ കാർ ഇടിച്ചുതെറിപ്പിച്ചു.ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം ആണ് ഇടിച്ചത് ദേശീയപാതയിൽ ആണ് സംഭവം

ദേശീയപാത പുതുക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്താണ് അപകടം നടന്നത്. റോഡ് മുറിച്ച് കിടക്കുകയായിരുന്നു യുവാവിനെ ആണ് ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചത്. പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല

(

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തി; കലാപരിപാടികളൊരുക്കി ആവേശത്തോടെ മോദിയെ വരവേറ്റ് നഗരം

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തി. ഹെലികോപ്‌റ്ററിൽ കുട്ടനല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ മോദി തുറന്നവാഹനത്തിൽ റോഡ്ഷോയായാണ് സ്വരാജ് റൗണ്ടിലെ സമ്മേളനവേദിയിലേക്ക് നീങ്ങിയത്. എൻഡിഎ സ്ഥാനാർത്ഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ്‌കുമാർ എന്നിവർ അദ്ദേഹത്തിനൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു.

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റോഡ്‌ ഷോയുടെ ഭാഗമായി. 900 മീറ്റർ ദൂരത്തിൽ പലയിടങ്ങളിലായി വിവിധ കലാരൂപങ്ങളുടെ അവതരണങ്ങളാണ് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിക്കായി ഒരുക്കിയത്. രണ്ടരവർഷത്തിനിടയിൽ മൂന്നാം തവണയാണ് പ്രധാനമന്ത്രി തൃശൂരിൽ എത്തിയത്.

കേരളം മാറ്റത്തിന്റെ സന്ദേശം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞിരുന്നു. എൻഡിഎയുടെ വർദ്ധിച്ചുവരുന്ന ജനസമ്മതിയും ബിജെപിയോട് ജനങ്ങൾക്ക് കൂടിവരുന്ന വിശ്വാസത്തിലും അത് കാണാൻ സാധിക്കുമെന്നും മോദി പറഞ്ഞു. ഡീൽ ആരോപണങ്ങളെ പരാമർശിച്ച മോദി, ബിജെപിയാണ് തിരഞ്ഞെടുപ്പിലെ എ ടീമെന്ന് പറഞ്ഞു. ഇടത് വലത് പാർട്ടികൾ ചേർന്ന് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ചു കുടുംബത്തിലെ നാലുപേരില്‍ രണ്ട് പേർ മരിച്ചു

ബം​ഗളൂരു: സാമ്പത്തിക ബാധ്യതയെ തുടർന്നു ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്കു ശ്രമിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഇവർ നിലവിൽ ചികിത്സയിലാണ്. ആശ (55), മകൾ ഹർഷിത (34) എന്നിവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വർഷിതയുടെ സഹോദരൻ മോഹൻ ​ഗൗഡ (32), മകൻ മായങ്ക് (11) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

മറ്റുള്ളവരുടെ കഴുത്തറുത്ത ശേഷം മോഹൻ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി. ചിട്ടി നടത്തിയും പടക്ക കച്ചവടം നടത്തിയും മോഹൻ വൻ സാമ്പത്തിക ബാധ്യതയിൽപെട്ടിരുന്നു. ഇതോടെയാണ് കുടുംബം കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചത്. 5 ലക്ഷം മുതൽ ഒരു കോടി വരെയുള്ള ചിട്ടി ഇടപാടുകൾ മോഹനുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

മോഹൻ തന്റെ അമ്മയുടേയും സഹോദരിയുടേയും അനന്തരവന്റേയും കഴുത്തറുത്ത ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. കടക്കെണി കാരണം ആത്മഹത്യ ചെയ്യുകയാണെന്നു വ്യക്തമാക്കി വിഡിയോ റെക്കോർഡ് ചെയ്തിരുന്നു. ഈ വിഡിയോ ബന്ധുക്കൾക്ക് ആയച്ചു കൊടുത്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വിഡിയോ കണ്ടയുടൻ ബന്ധുക്കൾ വീട്ടിലേക്ക് എത്തിയെങ്കിലും മുൻവാതിൽ ആകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്നു പിൻവാതിലിലൂടെ അകത്തു കയറി നോക്കിയപ്പോഴാണ് നാല് പേരേയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

യേശുനാഥൻ്റെ ജറുസലേം പ്രവേശനത്തിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആചരിച്ചു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമായി. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുനാളിന്റെയും ഓർമ്മ പുതുക്കുന്ന വേളയാണിത്.

യേശുക്രിസ്തുവിനെ കഴുതപ്പുറത്തിരുത്തി യഹൂദജനം രാജകീയപദവികളോടെ ഒലിവിൻ ചില്ലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമ്മങ്ങൾ. പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പുലർച്ചെ തന്നെ വിശ്വാസികൾ ദേവാലയങ്ങളിൽ എത്തിയിരുന്നു.തലസ്ഥാനത്ത് പാളയം സെന്റ് ജോസഫ് മെട്രോപോളി​റ്റൻ കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് തോമസ് ജെ. നെ​റ്റോ മുഖ്യ കാർമ്മികത്വം വഹിച്ചു.
പള്ളിയിൽ നിന്ന് ആരംഭിച്ച കുരുത്തോല പ്രദക്ഷിണം യൂണിവേഴ്സി​റ്റി കോളേജ് പരിസരത്തുനിന്നും തിരിഞ്ഞ് വീണ്ടും ദേവാലയത്തിൽ സമാപിച്ചു.

കൊച്ചിയിൽ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന തിരുകർമ്മങ്ങൾക്ക് സിറോ മലബാർ സഭ അദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി.
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ഓശാന തിരുകർമ്മങ്ങൾക്ക് ബിഷപ്പ് ഡോ.ഡി.സെൽവരാജനും, പാറശാല മലങ്കരരൂപതയുടെ തിരുകർമ്മങ്ങൾക്ക് ബിഷപ്പ് ഡോ.തോമസ് മാർ യൗസേബിയൂസും, ചങ്ങനാശ്ശേരി അതിരൂപതയിലെ അമ്പൂരിഫൊറോന ദേവാലയത്തിൽ ഫാ.സോണി കരിവേലിയും നേതൃത്വം നൽകി.

വെള്ളറട
കാനക്കോട് സാൽവേഷൻ ആർമി ചർച്ചിൽ ഓശാന ഞായർ ശുശ്രൂഷകൾ നടന്നു. കോർ ഓഫീസർ മേജർ ലീലാമ്മ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പബ്ളിക്ക് റിലേഷൻ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ തിരുവവചന സന്ദേശം നൽകി. മേജർ എസ് ശാമുവേൽ കുട്ടി, മേജർലില്ലി ഭായ്, മേജർ ജെ. ടൈറ്റസ്, മേജർ മേരി ജോൺ, മേജർ ഗ്രേയ്സ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
കുരുത്തോല പ്രദിക്ഷണത്തിന് ചർച്ച് കമ്മിറ്റി ഭാരവാഹികളായ ജെ സെൽവരാജ്, സജി പോൾ, ആർ സുമേഷ്, ഷീജാ ജോൺ, സാറാ ജെസ്റ്റിൻ, സുമ സജി, മിലാനാ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇനിയുള്ള ദിവസങ്ങൾ യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മകളാൽ നിറഞ്ഞതാണ്. വ്യാഴാഴ്ച പെസഹ ആചരണവും വെള്ളിയാഴ്ച ദുഃഖവെള്ളിയും കഴിഞ്ഞാൽ ഞായറാഴ്ച ഈസ്​റ്ററോടെ വിശുദ്ധ വാരം സമാപിക്കും.

ഇടയ്ക്കാട് തെക്ക് തെങ്ങുവിള തെക്കതിൽ രഘുനാഥൻ പിള്ള അന്തരിച്ചു

പോരുവഴി: ഇടയ്ക്കാട് തെക്ക് തെങ്ങുവിള തെക്കതിൽ രഘുനാഥൻ പിള്ള (59) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: രഞ്ജിത്ത്, രതീഷ്. മരുമകൾ: ശ്രീക്കുട്ടി. സഞ്ചയനം ഞായർ (ഏപ്രിൽ 5) രാവിലെ 8ന്.

വയനാട് ഫണ്ട് വിവാദം സജീവ ചർച്ചയാക്കാൻ എൽ.ഡി.എഫ്

വയനാട് ഫണ്ട് വിവാദം സജീവ ചർച്ചയാക്കാൻ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരെ വയനാട് വിവാദം ഉയർത്തിയാൽ നേട്ടം ഉണ്ടാകുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. എസ്.ഡി.പി.ഐയുമായുള്ള ഡീൽ വിവാദം ചർച്ചചെയ്യേണ്ടെന്നും എൽ.ഡി.എഫ് തീരുമാനം.

വയനാട് ദുരന്തബാധിതർക്കായി പിരിച്ച ഫണ്ട് എവിടെയെന്ന ചോദ്യമുയർത്തി കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കാനാണ് എൽഡിഎഫ് നീക്കം. പാർട്ടിയുടെയോ പ്രതിപക്ഷ നേതാവിന്റെയോ, കെ.പി.സി.സി അധ്യക്ഷന്റെയോ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കണക്കുകൾ കാണിച്ചിട്ടില്ല. ഇത് ഉയർത്തി കോൺഗ്രസിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പുതിയ തന്ത്രം. കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് വീട് നിർമ്മാണത്തിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ല. ഇതും ചർച്ചയാക്കും. അതിൻ്റെ ഭാഗമായാണ് ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം ആരംഭിച്ചത്. വയനാട് ചര്‍ച്ചയായാൽ ടൗൺഷിപ്പ് ഉൾപ്പെടെ ചർച്ച ആവുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും എന്ന വിലയിരുത്തലിലാണ് പുതിയ ചർച്ചയ്ക്ക് കളമൊരുക്കിയത്.

എന്നാൽ എസ്ഡിപിഐയുമായുള്ള ഡീൽ വിവാദം എൽ.ഡി.എഫിനെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. എസ്ഡിപിയുമായി ഒരു ബന്ധവുമില്ല എന്ന ഉറച്ച നിലപാട് സിപിഐ സ്വീകരിക്കുന്നു. എന്നാൽ സിപിഐഎം നേതാക്കളുടെ പ്രതികരണത്തിൽ വൈരുദ്ധ്യം വ്യക്തം. മുഖ്യമന്ത്രിയും എം എ ബേബി ഉൾപ്പെടെയുള്ളവർ എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയുന്നുമില്ല. വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായ മുഖ്യമന്ത്രിയെയും ഇന്ന് കണ്ടു. ഈ ആശയക്കുഴപ്പം പരിഹരിക്കാനുള്ള എൽഡിഎഫ് നീക്കം എന്തെന്ന് വരും ദിവസങ്ങളിൽ അറിയാം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളും വീണ്ടും ചർച്ചചെയ്യാൻ എൽഡിഎഫ് ശ്രമിക്കുന്നുണ്ട്. രമേശ് ചെന്നിത്തല ഉയർത്തിയ സഹകരണ വകുപ്പിനെതിരായ അഴിമതി ആരോപണത്തിൽ മൗനം പാലിക്കാനാണ് തീരുമാനം. എൽഡിഎഫ് എംഎൽഎമാർ ഉള്ള മണ്ഡലങ്ങളിൽ സംവാദ വെല്ലുവിളി നടത്തി മുൻതൂക്കം നേടാനുള്ള ശ്രമവും ഉണ്ട്.

കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം.കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു,കോട്ടയം കാവുങ്കൽ സ്വദേശി അനൂപാണ് (28) മരിച്ചത്. കോട്ടയം പാറയ്ക്കൽ കടവ് ഷാപ്പിന് സമീപത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി

മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ഈ നിമിഷം വരെ അവനെ ഉപദ്രവിച്ചിട്ടില്ല; മിനിയാന്ന് വരെയും വിളിച്ച അമ്മയാണ് ഞാന്‍: രേണു സുധി

കൊല്ലം സുധിയുടെ മകന്റെ വിഡിയോ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ പ്രതികരണവുമായി രേണു സുധി. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് കിച്ചു വിഡിയോയില്‍ പങ്കുവച്ചത്. പിന്നാലെയാണ് രേണുവിന്റെ വിഡിയോ. ഇതുവരെ പറയാത്ത കാര്യങ്ങള്‍ തനിക്കുമുണ്ടെന്നാണ് രേണു പറയുന്നത്. കിച്ചുവിന്റെ പേര് പരാമര്‍ശിക്കാതെയാണ് രേണു സംസാരിക്കുന്നത്.
കൊല്ലം സുധിയുടെ മകന്‍ കിച്ചുവിന്റെ തുറന്നു പറച്ചിലോടെ സോഷ്യല്‍ മീഡിയ രേണു സുധിക്ക് എതിരാണ്. പലതരം വിമര്‍ശനങ്ങളാണ് രേണുവിനെതിരെ വരുന്നത്. പുതിയ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് തനിക്ക് മനസിലായെന്നാണ് രേണു പറയുന്നത്. മകന്‍ കിച്ചുവുമായുള്ള ബന്ധത്തെ പറ്റിയും രേണു കരഞ്ഞു കൊണ്ട് സംസാരിക്കുന്നുണ്ട്.
”ഇപ്പോഴും ദുബായിലാണ്. ഒരുപാട് പേര്‍ ചോദിച്ചു ഓകെയാണോ.. ഞാന്‍ ഓകെയാണ്. എനിക്കെതിരായ പ്രചാരണത്തിന് എന്താണ് കാരണം എന്ന് ആലോചിച്ചു. അപ്പോള്‍ എഫ്ബി പോസ്റ്റ് കണ്ടു. നിരവധി പെണ്ണുങ്ങളെയും ആണുങ്ങളെയും തളര്‍ത്തുന്ന സ്ത്രീ. എന്നെ കരുവാക്കി കൊണ്ട് എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന സ്ത്രീ. അവരുടെ പോസ്റ്റാണ്. കാര്യങ്ങള്‍ ഏകദേശം ഏകദേശം മനസിലായി. മാനിപ്പുലേറ്റിങ്ങാണ്”, എന്നാണ് രേണു സുധി പറയുന്നത്.
”23-24 വയസുള്ളപ്പോഴാണ് കിച്ചുവിനെ കാണുന്നതെന്ന് രേണു സുധി പറയുന്നു. അന്ന് മുതല്‍ 11 വയസുകാരന്റെ അമ്മയായി മാറിയിരുന്നു. അതൊന്നും ആരും ഓര്‍ക്കുന്നില്ല. ഇന്ന് ഈ നിമിഷം വരെ ഈ കൈ കൊണ്ട് ഉപദ്രവിച്ചിട്ടില്ല. അവനെ ഉപദ്രവിച്ചവരുണ്ട്. കഥകള്‍ ചേട്ടന്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നതെന്ന് എനിക്ക് അറിയില്ല. എഫ്ബിയിലെ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് മനസിലായി ആരാണ് എവിടെയാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന്”, രേണു സുധി പറഞ്ഞു.

”എനിക്ക് ആരോടും പണക്കവും പരിഭവവും ഇല്ല. ഞാന്‍ എല്ലാകാര്യവും തുറന്നു പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ഇവിടൊന്നും തീരത്തില്ല. ഞാനൊരുപാട് അനുഭവിച്ചാണ് നില്‍ക്കുന്നത്. ചേട്ടനുള്ളപ്പോഴും മരിച്ചപ്പോഴും. ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും എന്റെ കുറ്റം കാണാനാണ് നേരം. മിനിഞ്ഞാന് വരെയും എന്നെ കോണ്‍ട്ാക്ട് ചെയ്തപ്പോള്‍ ആവശ്യമഉള്ളത് കൊടുത്തൊരു അമ്മയാണ്. എനിക്കൊന്നും അറിയില്ല. എന്റെ ജീവിത കഥ പറഞ്ഞാല്‍ ഇവിടൊന്നും തീരില്ല. എന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുത്. പ്ലീസ്”, എന്നിങ്ങനെയാണ് രേണു സുധിയുടെ വാക്കുകള്‍.

കാറ്റിലും മഴയിലും വന്‍ കൃഷി നാശം

പോരുവഴി. പള്ളിമുറി കുളത്തിന്റെ മേലേതിൽ ഓമനക്കുട്ടന്റെ ഏത്തവാഴത്തോട്ടത്തിലെ വാഴകൾ നശിച്ചു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും വ്യാപകമായ കൃഷിനാശമാണുണ്ടായത്.

പോരുവഴി പള്ളിമുറിഏലായിൽ 2600 ഓളം വിളവെടുക്കാറായ ഏത്തവാഴക്കുലകളാണ് ഒടിഞ്ഞു നശിച്ചത്. കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടായിരിക്കുന്നത്.