21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി ബംഗ്ലാദേശ്

Advertisement

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ 546 റണ്‍സിന്റെ ചരിത്ര വിജയം നേടി ബംഗ്ലാദേശ്. 662 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 115 റണ്‍സിലൊതുങ്ങുകയായിരുന്നു. നാലു വിക്കറ്റെടുത്ത ടസ്‌കിന്‍ അഹമ്മദും മൂന്ന് വിക്കറ്റെടുത്ത ഷോറീഫുള്‍ ഇസ്ലമും ചേര്‍ന്നാണ് അഫ്ഗാനെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടത്.
ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ ബംഗ്ലാദേശ് 382, 425/4, അഫ്ഗാനിസ്ഥാന്‍ 146,115.തോല്‍വി ഉറപ്പിച്ച് ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന് അവസാന അഞ്ച് വിക്കറ്റുകള്‍ ഒമ്പത് റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ജയത്തോടെ ടെസ്റ്റ് ചരിത്രത്തിലെ റണ്‍സിന്റെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ ബംഗ്ലാദേശ് 382, 425/4, അഫ്ഗാനിസ്ഥാന്‍ 146,115.അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മൂന്നാമത്തെ ജയമെന്ന റെക്കോര്‍ഡും ബംഗ്ലാദേശ് സ്വന്തമാക്കി.
ഇതിന് മുമ്പുള്ള രണ്ട് വന്‍ വിജയങ്ങളും പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. 1928-ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 675 റണ്‍സിന് ജയിച്ചതും 1934-ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 562 റണ്‍സിന് ജയിച്ചതുമാണ് ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയങ്ങള്‍. ആദ്യ ഇന്നിംഗ്സില്‍ നജ്മമുള്‍ ഹൊസൈന്‍ ഷാന്റോയുടെ സെഞ്ചുറിയുടെ കരുത്തില്‍ ബംഗ്ലാദശ് 382 റണ്‍സടിച്ചപ്പോള്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 236 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടായിട്ടും അഫ്ഗാനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിനായി ഷാന്റോയും മോനിമുളും സെഞ്ചുറി നേടി. ഷാന്റോയാണ് കളിയിലെ താരം.

Advertisement