അറസ്റ്റ് തന്നെ അപമാനിക്കാനും പ്രചരണത്തിൽ നിന്ന് മാറ്റിനിർത്താനുമെന്ന കെജ്രിവാളിൻ്റെ വാദം കോടതി അംഗീകരിക്കുമോ ഇന്നറിയാം

ന്യൂഡെൽഹി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളി ന് ഇന്ന് നിർണ്ണായകം.മദ്യനയ അഴിമതി ക്കേസിൽ ഇ ഡി യുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള  അരവിന്ദ് കെജരിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും.ജസ്റ്റിസ് സ്വർണ കാന്ത് ശർമയാണ് വിധി പറയുക. ഹർജിയിൽ ഇന്നലെ വാദങ്ങൾ പൂർത്തിയായി വിധി പറയാൻ മാറ്റുകയായിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്നാണ് കെജ്രിവാളിന്റെ വാദം. അന്വേഷണമില്ലാതെയാണ് അറസ്റ്റ് എന്നും പിഎംഎൽ എ ചട്ടം 50 അനുസരിച്ചു മൊഴിയെടുക്കാൻ പോലും ഇഡി ശ്രമിച്ചില്ല എന്നും കേജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ് വി വാദിച്ചു. കള്ളപ്പണ ഇടപാട് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും, എഎപിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം കൺവീനർ കൂടിയായ കെജ്രിവാളി നുണ്ടെന്നും,  എഎസ് ജി  എസ് വി രാജു വാദിച്ചു.

Advertisement