മഹുവക്കെതിരായ ആരോപണം ഗൗരവമുള്ളത്; 31ന് ഹാജരാകണമെന്ന് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി

Advertisement

ന്യൂ ഡെൽഹി :
പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ വിളിച്ചു വരുത്താൻ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി. ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കമ്മിറ്റി ഈ മാസം 31ന് ഹാജരാകണമെന്ന് മഹുവയോട് ആവശ്യപ്പെട്ടു. ബിജെപി എംപി നിഷികാന്ത് ദുബെയുടെയും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രിയുടെയും മൊഴി സമിതി രേഖപ്പെടുത്തി.

വിഷയം പാർലമെന്റിന്റെ അന്തസ്സിന്റെ പ്രശ്‌നമെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. വിശദമായ അന്വേഷണത്തിനായി കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഐടി മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്ന് എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വിനോദ് സോങ്കർ പറഞ്ഞു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, ചൊവ്വാഴ്ച മഹുവ മൊയ്ത്രയെ വിളിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വിഷയത്തിൽ അവർ അവരുടെ ഭാഗം അറിയിക്കണം,’ എത്തിക്സ് കമ്മിറ്റി നടപടിക്ക് ശേഷം സോങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertisement