ഊട്ടിയിൽ വിനോദസഞ്ചാരികളുമായി വന്ന ബസ്  50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു: എട്ടു പേർ മരിച്ചു, 30 പേർക്ക് പരിക്ക്

Advertisement

ചെന്നൈ: വിനോദസഞ്ചാരികളുമായി വന്ന ബസ്  50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു എട്ടു പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. തെങ്കാശി സ്വദേശികളായ  നിതിൻ (15), ബേബികല (42), മുരുകേശൻ (65), കൗസല്യ (29), ഇളങ്കോ (64), മുപ്പുട്ടാതി (67), ശെൽവൻ എന്നിവരാണ് മരിച്ചത്.
ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ആകെ 55 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസ് കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് അപകടത്തിൽപ്പെട്ടത്. ബസ് സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് വീഴുകയായിരുന്നു. കയർ ഉപയോഗിച്ച് കൊക്കയിലേക്ക് ഇറങ്ങിയാണ് ബസിനടിയിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്.  

Advertisement