പ്ലേറ്റ് കൊണ്ടുവരാന്‍ വൈകി,കാറ്ററിങ് ജീവനക്കാരനെ അടിച്ചുകൊന്നു

Advertisement

ന്യൂഡല്‍ഹി. സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് പ്ലേറ്റ് കൊണ്ടുവരാന്‍ വൈകിയതിന് കാറ്ററിങ് ജീവനക്കാരനെ അടിച്ചുകൊന്നു.

48കാരനായ സന്ദീപ് താക്കൂറിനെയാണ് ഡിജെ ടീമിലെ രണ്ട് പേര്‍ ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഡല്‍ഹിയിലെ ജാപ്പനീസ് പാര്‍ക്കിന് സമീപം സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ പ്ലേറ്റ് കിട്ടാന്‍ വൈകിയതില്‍ പ്രകോപിതരായ രണ്ട് പേര്‍ സന്ദീപിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പ്രശാന്ത് വിഹാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സന്ദീപിന് നേരെ ആക്രമണം ഉണ്ടായ സമയം നാല് പേര്‍ സംഭവ സ്ഥത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisement