മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിച്ചില്ല; അഞ്ച് വയസ്സുകാരൻ അമ്മയുടെ മടിയിൽ കിടന്ന് മരിച്ചു

Advertisement

ഭോപ്പാൽ: പരിശോധിക്കാൻ ഡോക്ടർമാർ എത്താത്തിനെ തുടർന്ന് അമ്മയുടെ മടിയിൽ കിടന്ന് അഞ്ച് വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ പ്രാഥമിക  ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. പലതവണ അഭ്യർഥിച്ചിട്ടും ചികിത്സ നൽകാൻ ഡോക്ടർമാർ കൂട്ടാക്കിയില്ലെന്ന് കുടുംബം ആരോപിച്ചു

സുഖമില്ലാതെ ആശുപത്രിയിലെത്തിച്ച കുട്ടിയെയും കൊണ്ട് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരുന്നിട്ടും ഡോക്ടർമാർ കുട്ടിയെ നോക്കാൻ തയ്യാറായില്ലെന്ന് പിതാവ് സഞ്ജയ് പാന്ദ്രെ പറഞ്ഞു. കുട്ടി മരണം സ്ഥിരീകരിക്കാൻ പോലും ഡോക്ടർമാർ എത്തിയില്ലെന്നും പരാതിയുണ്ട്. 
സംഭവത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടറോട് വിശദീകരണം തേടി. ഭാര്യ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് കൃത്യ സമയത്ത് എത്താൻ സാധിക്കാതിരുന്നതെന്നാണ് ഡോക്ടർ നൽകിയ വിചിത്ര വിശദീകരണം.

Advertisement