ജോസ് ആന്‍റണിയുടെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ്

പാലക്കാട്. ട്രയിനില്‍ നിന്നും വീണുമരിച്ച ശാസ്താംകോട്ട സ്വദേശി ജോസ് ആന്‍റണിയുടെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ്. വ്യാഴാഴ്ച കൊച്ചുവേളി-ബാംഗ്ളൂര്‍ എക്സ്പ്രസില്‍ ബാംഗളൂരിനുപോകുംവഴി രാത്രി പറളിയില്‍ ആണ് അപകടമുണ്ടായത്. ട്രയിനില്‍ നിന്നും വീണു മരിച്ച നിലയിലാണ് ജോസിനെ കണ്ടെത്തുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോട്ടയം സ്വദേശി സുഭാഷുമായി രാത്രി 11മണിവരെ സംസാരിച്ചിരുന്ന ശേഷം ടോയ് ലറ്റിലേക്ക് പോയതായി സുഭാഷ് പറയുന്നു. പുലര്‍ച്ചെ ജോസിനെ കാണാതെ സുഭാഷ് അന്വേഷിക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു .അപ്പോള്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. പിന്നീട് വിവരം റെയില്‍വേ പൊലീസില്‍ അറിയിച്ചു. ബാംഗ്ളൂരില്‍ എത്തിയപ്പോഴേക്കും സുഭാഷിന് പാലക്കാടുനിന്നും പൊലീസിന്‍റെ വിളി വരികയായിരുന്നു. ടോയ്ലറ്റില്‍ പോകുംവഴി പുറത്തേക്ക് വീണതാകാമെന്നാണ് കരുതുന്നത്. ദുരൂഹത സംശയിക്കേണ്ടകാര്യമൊന്നുമില്ലെന്ന് ബന്ധുക്കളോട് പൊലീസ് പറഞ്ഞു. മേല്‍ നടപടികള്‍ക്കുശേഷം മൃതദേഹം ശാസ്താംകോട്ടയില്‍ ഇന്ന് എത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 3.30ന് പട്ടകടവ് സെന്‍റ് ആന്‍ഡ്രൂസ് പള്ളിയിലാണ് സംസ്കാരം. ഭാര്യ .ഷെര്‍ലി(അധ്യാപിക,ഹോളിട്രിനിറ്റി സ്കൂള്‍,തേവലക്കര),മക്കള്‍. കെവിന്‍(യുകെ),മെര്‍ലിന്‍

Advertisement